ദേശീയം

വീണ്ടും ദുരഭിമാനക്കൊല ?; കമിതാക്കളായ ദളിത് യുവാവിനെയും മുസ്ലിം യുവതിയെയും കെട്ടിയിട്ട് തലയില്‍ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു : കര്‍ണാടകയില്‍  പ്രണയിച്ച യുവാവിനെയും യുവതിയെയും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ദളിത് യുവാവിനെയും മുസ്ലിം യുവതിയെയുമാണ് കൊലപ്പെടുത്തിയത്. വിജയ്പുര ജില്ലയിലെ സാലദഹള്ളിയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 

സാലദഹള്ളി സ്വദേശി ബസവരാജ് മടിവാളപ്പ (22), ദാവല്‍ബി (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കുറ്റിക്കാടിന് സമീപം യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയാണെന്ന് കണ്ടെത്തിയത്. 

ഇരുവരെയും കയറുകൊണ്ട് കെട്ടിയിട്ട് തലയില്‍ കല്ലുകൊണ്ട് ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബസവരാജ് ഓട്ടോറിക്ഷ ഡ്രൈവറാണ്. യുവതിയുടെ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. യുവതിയുടെ ബന്ധുക്കള്‍ ഒളിവിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍