ദേശീയം

കടംവാങ്ങിയ അന്‍പതു രൂപ മടക്കിനല്‍കിയില്ല, തര്‍ക്കം മൂത്തു; സുഹൃത്തിനെ കഴുത്തുഞെരിച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ഫിറോസാബാദ് (യുപി): കടം വാങ്ങിയ അന്‍പതു രൂപ മടക്കിനല്‍കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. കൊല നടത്തിയ ബ്രഹ്മാനന്ദ് എന്ന യുവാവ് അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

വിജയ്പാല്‍ എന്ന മുപ്പതുകാരനാണ് കൊല്ലപ്പെട്ടത്. വിജയ്പാലും ബ്രഹ്മാനന്ദും അയല്‍വാസികളും സുഹൃത്തുക്കളുമാണ്. ഇരുവരും ഒരുമിച്ചാണ് നിര്‍മാണ ജോലി ചെയ്യുന്നതും.

വിജയ്പാല്‍ ബ്രഹ്മാനന്ദിന്റെ പക്കല്‍നിന്ന് അന്‍പതു രൂപ കടം വാങ്ങിയിരുന്നു. ഫെബ്രുവരി 22ന് ഇരുവരും ജോലിയെല്ലാം കഴിഞ്ഞ് മദ്യപിച്ചുകൊണ്ടിരുന്നപ്പോള്‍ ഇക്കാര്യം ചര്‍ച്ചയായി. ഇതുപിന്നെ തര്‍ക്കത്തിലേക്കു വളരുകയായിരുന്നു.

തര്‍ക്കത്തിനൊടുവില്‍ താന്‍ വിജയ്പാലിനെ കഴുത്തു ഞെരിച്ചുകൊലപ്പെടുത്തിയെന്ന് ബ്രഹ്മാനന്ദ് പൊലീസിനോടു സമ്മതിച്ചു. മറ്റാരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം