ദേശീയം

ബസ് സ്റ്റാന്റില്‍ വച്ച് ആറുവയസുകാരനെ തട്ടിക്കൊണ്ടുപോയി; വീഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ചിറ്റൂര്‍ ജില്ലയിലെ അലിപിരിയില്‍ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയയാളെ പൊലീസ് തിരിച്ചറിഞ്ഞു. ശിവപ്പയെന്നയാളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. 

തിരുപ്പതി ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തി തിരികെ പോകുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. ആ സമയത്ത് അവരുടെ അടുത്ത് പേപ്പര്‍ വായിച്ച നില്‍ക്കുന്ന ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. 

കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ശിവപ്പയുടെ മൂത്തമകന്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചത്. മകനോട് വലിയ സ്‌നേഹമായിരുന്ന ശിവപ്പ മകന്റെ മരണത്തോടെ കടുത്ത വിഷാദാവസ്ഥയിലായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അലിപിരി ബസ് സ്റ്റാന്റില്‍വച്ചാണ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടിയെ കാണാതായത്. കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി നിലച്ചു; നാട്ടുകാര്‍ രാത്രി കെഎസ്ഇബി ഓഫീസ് ആക്രമിച്ചു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്

അക്കൗണ്ട് ഉടമയുടെ പണം സൂക്ഷിക്കേണ്ടത് ബാങ്കിന്റെ ബാധ്യത; നഷ്ടപ്പെട്ട തുകയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ വിധി

കൊല്‍ക്കത്തയില്‍ സൂപ്പര്‍ പോര്; ഐഎസ്എല്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്

കിടപ്പുരോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍