ദേശീയം

കോവിഡില്‍ അച്ഛനമ്മമാരെ നഷ്ടമാകുന്ന കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപ: ധനസഹായം പ്രഖ്യാപിച്ച് ജഗന്‍ മോഹന്‍ സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: കോവിഡ് ബാധിച്ച് ഉറ്റവരെ നഷ്ടപ്പെട്ട് അനാഥാരാകുന്ന കുട്ടികള്‍ക്ക് കൈത്താങ്ങുമായി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. കുട്ടികളുടെ അക്കൗണ്ടില്‍ സ്ഥിരനിക്ഷേപമായി പത്ത് ലക്ഷം രൂപ ഇടുമെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢി പറഞ്ഞു.

ഇത് സംബന്ധിച്ച് സര്‍ക്കാര്‍ എല്ലാ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ പദ്ധതികള്‍ ബാങ്കുകളായി സഹകരിച്ചാണ് നടപ്പാക്കുക. 25 വയസാകുമ്പോഴാണ് ഇതിന്റെ കാലാവധി കഴിയുക. ആറ് ശതമാനമാണ് പലിശ. ഇത് രക്ഷിതാക്കള്‍ക്ക് ലഭിക്കും. 

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏര്‍പ്പടുത്തിയ ഭാഗിക ലോക്ക്ഡൗണ്‍ ഈ മാസം അവസാനം വരെ നീട്ടി. നാല് ആഴ്ച കൂടി സംസ്ഥാനത്ത കര്‍ഫ്യൂ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു