ദേശീയം

ലോക്ഡൗണിന് പുറത്തിറങ്ങി, യുവാവിന്റെ കരണത്തടിച്ച് കളക്ടർ; ഒടുവിൽ ക്ഷമാപണം 

സമകാലിക മലയാളം ഡെസ്ക്

റായ്പ്പൂര്‍:  ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ മർദ്ദിച്ച് ജില്ലാ കളക്ടർ. ഛത്തീസ്ഗഢിലെ സുരാജ്പുർ എന്ന സ്ഥലത്താണ് സംഭവം. കളക്ടർ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ ഫോൺ നശിപ്പിക്കുന്നതും മുഖത്തടിക്കുന്നതും വിഡിയോയിൽ കാണാം. ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ കളക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നു. 

യുവാവ് ലോക്ക്ഡൗൺ മാർ​​ഗ്​ഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ചാണ് കളക്ടർ മർദ്ദിച്ചത്. ഇയാൾ രേഖകൾ കാണിക്കുന്നുണ്ടെങ്കിലും കളക്ടറും ഒപ്പമുള്ള ഉദ്യോ​ഗസ്ഥരും ഇത് നോക്കാൻ കൂട്ടാക്കുന്നില്ല. സുരക്ഷാസേനാം​ഗങ്ങളും യുവാവിനെ മർദ്ദിക്കുന്നത് വിഡിയോയിലുണ്ട്. സംഭവം വിവാദമായതോടെ ജില്ലാ കളക്ടർ മാപ്പ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ