ദേശീയം

പുകവലിക്കുന്നവരാണോ?; കോവിഡ് മരണത്തിന് സാധ്യത കൂടുതല്‍; റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: പുകയില ഉപയോഗിക്കുന്നവരില്‍ കോവിഡ് മരണത്തിന് സാധ്യത കുടൂതലെന്ന് റിപ്പോര്‍ട്ട്. കോവിഡ് പകര്‍ച്ചവ്യാധിക്കിടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം ശരിയായി നടക്കണമെങ്കില്‍  പുകയില ഉപയോഗം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും പുകയില വിരുദ്ധ സമിതി പറയുന്നു. ലോകപുകയില വിരുദ്ധദിനത്തിലാണ് സന്നദ്ധ സംഘടനയുടെ ആഹ്വാനം.

വൈറസ് ബാധയ്ക്കിടെ പുകയില ഉപയോഗിക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. അതുകൊണ്ട് കോവിഡിനെ അതിജീവിക്കാന്‍  ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം പുകവലി അവസാനിപ്പിക്കണമെന്ന് ഡോ. ശേഖര്‍സാല്‍ക്കര്‍ പറയുന്നു.

ഇത്തവണത്തെ പുകയില വിരുദ്ധദിനത്തിന്റെ സന്ദേശം ഉപേക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമെന്നതാണ്. അതിനാല്‍ പുകയില ഉപയോഗിക്കുന്നവര്‍ ആ ശീലം ഉപേക്ഷിക്കാന്‍ തയ്യാറാവണം. പകരം സൈക്കിളിങ്, നീന്തല്‍, യോഗ എന്നിവ പരീശീലിക്കാന്‍ തയ്യാറാവണമെന്നും ഡോക്ടര്‍ സാല്‍ക്കര്‍ പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത