ദേശീയം

കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തി, ഡെല്‍റ്റയെ പ്രതിരോധിക്കും: റിപ്പോര്‍ട്ട്  

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച കോവിഡ് വാക്‌സിനായ കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തി. ശാസ്ത്ര മാസിക ലാന്‍സെറ്റിന്റെ വിദഗ്ധസമിതി ഇക്കാര്യം സ്ഥിരീകരിച്ചതായി വാക്‌സിന്‍ വികസിപ്പിച്ച ഹൈദരാബാദ് കമ്പനി ഭാരത് ബയോടെക്് അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ അപകടകാരിയായത് കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദമാണ്. ഇതിനെതിരെ 65.2 ശതമാനം ഫലപ്രാപ്തിയാണ് കോവാക്‌സിനുള്ളത്. ഡെല്‍റ്റയ്‌ക്കെതിരെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ഡേറ്റ ആദ്യമായി അവതരിപ്പിച്ചത് കോവാക്‌സിനാണെന്നും ഭാരത് ബയോടെക്ക് അറിയിച്ചു. 

കോവാക്‌സിന് 77.8 ശതമാനം ഫലപ്രാപ്തി

130 കോവിഡ് രോഗികളില്‍ നടത്തിയ പരീക്ഷണത്തില്‍ രോഗലക്ഷണമുള്ളവര്‍ക്കെതിരെ 77.8 ശതമാനം ഫലപ്രദമാണ് എന്ന് കണ്ടെത്തി. കടുത്ത രോഗലക്ഷണമുള്ളവര്‍ക്കെതിരെ 93.4 ശതമാനം ഫലപ്രാപ്തിയാണ് ഇത് കാണിക്കുന്നത്. രോഗലക്ഷണമില്ലാത്തവര്‍ക്കെതിരെ 63.6 ശതമാനം ഫലപ്രദമാണെന്നും ഭാരത് ബയോടെക്ക് അവകാശപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചു

ഡോര്‍ട്ട്മുണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍, താരമായി ഹമ്മല്‍സ്; അവസാന അങ്കത്തിലെ എതിരാളിയെ നാളെ അറിയാം

അംപയറുമായി തര്‍ക്കിച്ചു; സഞ്ജുവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ

'ഉടന്‍ ജപ്തി'യുമായി സഹകരണ വകുപ്പ്; മൈലപ്ര ബാങ്ക് തട്ടിപ്പില്‍ മുന്‍ഭാരവാഹികളുടേയും ബന്ധുക്കളുടേയും സ്വത്ത് ജപ്തിചെയ്തു