ദേശീയം

ബംഗാളില്‍ ബിജെപി എംപിയുടെ വീടിന് നേരെ ബോംബേറ്; തൃണമൂലെന്ന് ബിജെപി

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംപി അര്‍ജുന്‍ സിങ്ങിന്റെ വീടിന് നേരെ ബോംബേറ്. ബുധനാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. അജ്ഞാതര്‍ മൂന്നുതവണ വീടിന് നേരെ ബോംബ് എറിയുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. 

ബരക്‌പോറില്‍ നിന്നുള്ള എംപിയാണ് അര്‍ജുന്‍ സിങ്. ബൈക്കിലെത്തിയ മൂന്നുപേരാണ് ബോംബ് എറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. സ്ഥലത്തെത്തിയ പൊലീസ് സിസി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു.രാവിലെ ആറരയോടെ ആയിരുന്നു ആക്രമണം. ബോബ് എറിഞ്ഞ സമയത്ത് എംപി വീട്ടിലുണ്ടായിരുന്നില്ല. ഡല്‍ഹിയില്‍ ആയിരുന്ന അദ്ദേഹം, കൊല്‍ക്കത്തയില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

'ആക്രമണത്തില്‍ പ്രതികരണവുമായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ രംഗത്തെത്തി. 'ബംഗാളില്‍ അക്രമങ്ങള്‍ അവസാനിക്കുന്നതിന്റെ യാതൊരു ലക്ഷണവും കാണുന്നില്ല. പാര്‍ലമെന്റ് അംഗം അര്‍ജുന്‍ സിങ്ങിന്റെ വസതിക്ക് പുറത്തെ ബോംബ് സ്‌ഫോടനം ക്രമസമാധാന നിലയെ ആശങ്കപ്പെടുത്തുന്നതാണ്. ബംഗാള്‍ പൊലീസ് അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഈ വിഷയം നേരത്തെയും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതാണ്'-ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍