ദേശീയം

13 കാരിയെ 80 ലേറെ പേര്‍ ബലാത്സംഗം ചെയ്തു; എട്ടു മാസമായി തടങ്കലില്‍; അറസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ 80 പേര്‍ അറസ്റ്റിലായി.  ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിനിയായ 13 കാരിയെയാണ് എട്ടു മാസത്തോളം നിരവധി പേര്‍ ബലാത്സംഗത്തിന് ഇരയാക്കിയത്.

ആന്ധ്രപ്രദേശിലെയും തെലങ്കാനയിലേയും വ്യഭിചാരശാലകളിലെത്തിച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയിരുന്നതെന്ന്  പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ പ്രതികളുടെ കയ്യില്‍ നിന്നും രക്ഷിച്ച പൊലീസ്, ഒളിവിലുള്ള മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. 

പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളില്‍ ബിടെക് കാരനും ഉള്‍പ്പെടുന്നു. കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വര്‍ണകുമാരി എന്ന സ്ത്രീ, കുട്ടിയുടെ പിതാവ് അറിയാതെ പെണ്‍കുട്ടിയെ ദത്തെടുക്കുകയായിരുന്നു. 

2021 ജൂണില്‍ കോവിഡ് മഹാമാരിക്കിടെ ആശുപത്രിയില്‍ വെച്ചാണ് കുട്ടിയുടെ അമ്മയെ സ്വര്‍ണകുമാരി പരിചയപ്പെടുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം കുട്ടിയുടെ അമ്മ മരിച്ചു. ഇതോടെ കുട്ടിയെ സ്വര്‍ണകുമാരി ഏറ്റെടുക്കുകയായിരുന്നു. 

കുട്ടിയെ കാണാതായതോടെ പിതാവ് 2021 ഓഗസ്റ്റില്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂര പീഡനത്തിന്റെ ചുരുളഴിഞ്ഞത്. അറസ്റ്റിലായവരില്‍ പിമ്പുകളും, ഇടനിലക്കാരും കസ്റ്റമേഴ്‌സും ഉള്‍പ്പെടുന്നതായി പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യദുവിന്റെ പരാതി; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ന്യായ് യാത്രക്കിടെ മദ്യം വാഗ്ദാനം ചെയ്തു, മദ്യലഹരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റൂമിന്റെ വാതിലില്‍ മുട്ടി: രാധിക ഖേര