ദേശീയം

വീണ്ടും ദുരഭിമാനക്കൊല; 17കാരിയെ അച്ഛനും സഹോദരനും ചേര്‍ന്ന് കൊലപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്


ലഖ്നൗ: പ്രണയബന്ധത്തിന്റെ പേരിൽ പതിനേഴുകാരിയെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി.  ഉത്തർപ്രദേശിലെ ബന്ദയിലാണ് ​ദുരഭിമാനക്കൊല.  പ്രണയത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാത്തതോടെയാണ് അച്ഛൻ ദേശ്‌രാജ്, സഹോദരൻ ധനഞ്ജയ് എന്നിവർ ചേർന്ന് പെൺകുട്ടിയെ കഴുത്ത് ഞെരിച്ചു കൊന്നത്.

കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഇവർ തൊഴുത്തിൽ കുഴിച്ചുമൂടി. സ്വന്തം സമുദായത്തിലുള്ള യുവാവുമായിട്ടായിരുന്നു യുവതിയുടെ ബന്ധം. എന്നാൽ വീട്ടുകാർ ഇതിനെ എതിർത്തു.  

ഗ്രാമവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസാണ് മൃതദേഹം കണ്ടെടുത്തത്. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. 

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു