ദേശീയം

ഗോവയില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ മുഖ്യമന്ത്രി വിമതനായി മത്സരിക്കും; ഡെപ്യൂട്ടി സ്പീക്കര്‍ പാര്‍ട്ടി വിട്ടു

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ബിജെപിക്ക് തിരിച്ചടി. മത്സരിക്കാന്‍ സീറ്റ് നിഷേധിക്കപ്പെട്ട മുന്‍ മുഖ്യമന്ത്രി ലക്ഷ്മികാന്ത് പര്‍സേക്കര്‍ ബിജെപി വിടുന്നു. ഇദ്ദേഹം മാന്‍ഡറിമ്മില്‍ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ ഭാര്യ സാവിത്രി കാവ്‌ലേക്കര്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബിജെപി അംഗത്വം രാജിവെച്ചു. ബിജെപി വനിതാ വിഭാഗം വൈസ് പ്രസിഡന്റായിരുന്നു സാവിത്രി. സ്വതന്ത്രയായി മത്സരിക്കുമെന്ന് അവര്‍ സൂചിപ്പിച്ചു. 

സീറ്റ് നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ഗോവ ഡെപ്യൂട്ടി സ്പീക്കര്‍ ഇസിഡോറെ ഫെര്‍ണാണ്ടസും ബിജെപിയില്‍ നിന്നും രാജിവെച്ചിട്ടുണ്ട്. മുന്‍ പൊതുമരാമത്ത് മന്ത്രി ദീപക് പുഷ്‌കറും ബിജെപി വിമതനായി മല്‍സരിക്കാനൊരുങ്ങുകയാണ്. 

മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പല്‍ പരീക്കറിനും ബിജെപി സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഉത്പല്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ഉത്പലിനെ ആം ആദ്മി പാര്‍ട്ടിയും ശിവസേനയും ക്ഷണിച്ചിട്ടുണ്ട്. 

40 അംഗ നിയമസഭ മണ്ഡലങ്ങളില്‍ 34 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഗോവയില്‍ ഫെബ്രുവരി 14 നാണ് വോട്ടെടുപ്പ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു