ദേശീയം

സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി, ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തശേഷം വീടിനു സമീപം ഉപേക്ഷിച്ചു; സീനിയര്‍ വിദ്യാര്‍ത്ഥി അടക്കം അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തശേഷം വീടിനു സമീപം ഉപേക്ഷിച്ചു. അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

രാജസ്ഥാനിലെ ദുംഗാര്‍പൂര്‍ ജില്ലയിലെ ബിച്ചിവാര ഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടി സഹോദരനൊപ്പമാണ് സ്‌കൂളില്‍ പോയിരുന്നത്. സംഭവദിവസം ഉച്ചഭക്ഷണസമയത്ത് ആ സ്‌കൂളിലെ 12-ാം ക്ലാസ് വിദ്യാര്‍ത്ഥി പെണ്‍കുട്ടിയെ ബലമായി മോട്ടോര്‍ബൈക്കില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. 

തുടര്‍ന്ന് അംജാര സ്വദേശിയായ മുഖ്യപ്രതിക്ക് കൈമാറി. ഇയാള്‍ സമീപത്തെ കാട്ടില്‍ വെച്ച് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. അവശനിലയിലായ പെണ്‍കുട്ടിയെ വൈകീട്ട് വീടിന് സമീപത്ത് ഉപേക്ഷിക്കുകയും ചെയ്തു. 

രക്തം വാര്‍ന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ച ബിച്ചിവാര പൊലീസ് മുഖ്യപ്രതിയെയും കൂട്ടുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെയും അറസ്റ്റ് ചെയ്തു. 

പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതില്‍ അന്വേഷണം പുരോഗമിക്കുന്നതായി, അന്വേഷണ ചുമതല ഏറ്റെടുത്ത ഡിഎസ്പി രാകേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം

അഭിഷേക് ശര്‍മ തിളങ്ങി; പഞ്ചാബിനെതിരെ ഹൈദരാബാദിന് നാല് വിക്കറ്റ് ജയം