ദേശീയം

ഡോക്ടര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, എട്ടുവയസുള്ള മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി പ്രതികാരം; പ്രതികള്‍ പിടിയില്‍ 

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ കാണാതായ, ഡോക്ടറിന്റെ എട്ടുവയസുള്ള മകന്റെ മൃതദേഹം കണ്ടെത്തി. ഡോക്ടര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട രണ്ട് മുന്‍ ജീവനക്കാരാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേരെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

ബുലന്ദ്ഷറില്‍ ചത്താരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രണ്ടുദിവസം മുന്‍പാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് എട്ടുവയസുകാരന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഡോക്ടറുടെ മുന്‍ ജീവനക്കാരായ നിജാം, ഷാഹിദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഡോക്ടറുടെ കൂടെ കമ്പൗണ്ടര്‍മാരായാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ജോലിയില്‍ തെറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടുവര്‍ഷം മുന്‍പാണ് ഇവരെ ഡോക്ടര്‍ പിരിച്ചുവിട്ടത്. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ നിരവധി ന്യൂനതകള്‍'; ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

'നാളുകൾക്ക് ശേഷം പ്രിയദർശിനി രാംദാംസിനേയും വർമ സാറിനേയും കണ്ടു'

ഒരു കളിയും തോല്‍ക്കാതെ ലെവര്‍കൂസന്‍! ജര്‍മനിയില്‍ പുതു ചരിത്രം

ഗര്‍ഭസ്ഥ ശിശു 'ഉറങ്ങുകയാണ്',ഗര്‍ഭിണിക്ക് ഡോക്ടര്‍ ചികിത്സ നിഷേധിച്ചതായി പരാതി ;കുഞ്ഞ് മരിച്ചു