ദേശീയം

ഗോവയില്‍ 7 എംഎല്‍എമാര്‍ ബിജെപിയിലേക്ക്?; കോണ്‍ഗ്രസ് നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്നു

സമകാലിക മലയാളം ഡെസ്ക്

പനാജി: ഗോവയില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിയിലേക്കെ്ന്ന് സൂചന.  നിയമസഭാ സമ്മേളനം തുടങ്ങുന്നതിന്റെ തലേന്ന് പാര്‍ട്ടി വിളിച്ച നേതൃയോഗത്തില്‍ നിന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ വിട്ടുനിന്നത്. യോഗത്തില്‍ നിന്ന് ഇവര്‍ വിട്ടുനില്‍ക്കാന്‍ കാരണം ബിജെപി പ്രവേശത്തിന്റെ ഭാഗമായാണ് വിലിയിരുത്തുന്നത്.

പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ ഉള്‍പ്പെയുള്ള എംഎല്‍എമാരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. എന്നാല്‍ യോഗത്തിനെത്തിത്തിയില്ലെങ്കിലും എംഎല്‍എമാര്‍ പാര്‍ട്ടിക്കൊപ്പമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം. അടിയന്തര യോഗത്തില്‍ നാല് എംഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തത്്.

എംഎല്‍എമാരെ ഭീഷണിപ്പെടുത്താനും വേട്ടയാടാനും ബിജെപി ശ്രമിക്കുന്നതായി കോണ്‍ഗ്രസ് ആരോപിച്ചു. ഗോവയില്‍ നില്‍വില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണ് ഉള്ളത്. ബിജെപിയ്ക്ക് 20 സീറ്റാണ് നിലവില്‍ ഉള്ളത്. എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് അടിയന്തരയോഗം വിളിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

24 ലക്ഷം വിദ്യാര്‍ഥികള്‍; നീറ്റ് യുജി ഇന്ന്, മാര്‍ഗനിര്‍ദേശങ്ങള്‍

നവകേരള ബസ് ആദ്യ സര്‍വീസ് ആരംഭിച്ചു; കന്നിയാത്രയിൽ തന്നെ കല്ലുകടി, വാതിൽ കേടായി

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി