ദേശീയം

കനത്ത മഴ; കുത്തിയൊലിച്ച് വെള്ളം; പുഴയായി ബസ് സ്റ്റാന്‍ഡ്; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ഷിംല: രാജ്യത്ത് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തിപ്രാപിച്ചതോടെ മിക്കസംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി വെളളപ്പൊക്കത്തെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നിരവധി പേര്‍ മരിക്കുകയും ചെയ്തു.

ഗുജറാത്ത്, മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളെയാണ് മഴ സാരമായി ബാധിച്ചത്. ഇരുപത്തിനാലുമണിക്കൂറിനിടെ മൂന്നിടത്തായി 18 പേരാണ് മരിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ചൊവ്വാഴ്ച  നര്‍മദ, നവസാരി ജില്ലകളിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ വ്യോമ നിരീക്ഷണം നടത്തി. കനത്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ബോഡേലി ടൗണ്‍ സന്ദര്‍ശിച്ചു. ദുരിതബാധിതരുമായി ആശയവിനിമയം നടത്തിയ മുഖ്യമന്ത്രി സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുനല്‍കി. 


ആന്ധ്രാപ്രദേശില്‍, ഗോദാവരി നദിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതിനാല്‍ പതിനായിരക്കണക്കിനാളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. നദിയോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.  രാജസ്ഥാന്‍, ഡല്‍ഹിയിലും ശക്തമായ മഴയാണ് തുടരുന്നത്.  

കനത്ത മഴയെ തുടര്‍ന്ന് ഹിമാചലിലെ മണാലി ബസ് സ്റ്റാന്റില്‍ വെള്ളം കയറി. നിരവധി ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി