ദേശീയം

കൈവശം സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളും; കശ്മീരില്‍ 12 ഭീകരര്‍ നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരില്‍ 12 ജെയ്‌ഷെ  മുഹമ്മദ് ഭീകരര്‍ നുഴഞ്ഞുകറയിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഫെബ്രുവരി 13-14 തീയതികളിലാണ് കേരന്‍ സെക്ടറിലെ ജുമാഗണ്ടിലെ കാടുകള്‍ വഴി രണ്ട് വ്യത്യസ്ത ബാച്ചുകളിലായി 12 ഭീകരര്‍ നുഴഞ്ഞുകയറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവര്‍ ബന്ദിപ്പോര, സോപോര്‍ മേഖലകളില്‍ ഒളിച്ചിരിക്കുന്നതായാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഭീകരവാദികളുടെ പക്കല്‍ സാറ്റലൈറ്റ് ഫോണുകളും ഗ്രനേഡുകളുമുണ്ടെന്നും ഇവര്‍ പറയുന്നു.

പുല്‍വാമ സ്വദേശിയായ കൈസര്‍ അഹമ്മദ് ദാറും വിദേശ ഭീകരന്‍ അബുസാദും സോപോര്‍ മേഖലയില്‍ ഫെബ്രുവരി 21ന് എത്തിയതായി ഇന്റലിജന്‍സ് വെളിപ്പെടുത്തിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍  എല്ലാവരോടും ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു