ദേശീയം

റെയില്‍വേ ജോലിക്കു പകരമായി ഭൂമി എഴുതിവാങ്ങി; ലാലുവിനെതിരെ പുതിയ കേസ്, സിബിഐ റെയ്ഡ് 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെ സിബിഐ പുതിയ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തു. റെയില്‍വേയില്‍ ജോലിക്കു പകരമായി ഉദ്യോഗാര്‍ഥികളുടെ ഭൂമി സ്വന്തമാക്കിയെന്നാണ് കേസ്. 

ലാലു പ്രസാദ് യാദവ്, മുന്‍ മുഖ്യമന്ത്രിയും ഭാര്യയുമായ റാബറി ദേവി, മക്കള്‍ മിസ, ഹേമ എന്നിവര്‍ക്കെതിരെയാണ് എഫ്‌ഐആര്‍. പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അഴിമതി നിരോധന നിയമത്തിനു പുറമേ ഐപിസി 120 ബി പ്രകാരവും കേസെടുത്തിട്ടുണ്ട്. 

കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയും പറ്റ്‌നയും അടക്കം പതിനാറു കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തി. 

യുപിഎ ഭരണകാലത്ത് ലാലു റെയില്‍വേ മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. 2008ലും 2009ലുമായി നിരവധി ഭൂമികള്‍ ലാലുവിന്റെ കുടുംബാംഗങ്ങളുടെ പേരിലേക്കു മാറ്റിയതായി എഫഐആറില്‍ പറയുന്നു. 

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ശിക്ഷിക്കപ്പെട്ട ലാലു നിലവില്‍ തടവുശിക്ഷ അനുഭവിക്കുകയാണ്. ഏതാനും ആഴ്ച മുമ്പ് ജാമ്യത്തില്‍ ഇറങ്ങിയതിനു പിന്നാലെയാണ് പുതിയ കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'