ദേശീയം

കൊച്ചുമകളെ പീഡിപ്പിച്ചെന്ന് മരുമകളുടെ പരാതി; പോക്‌സോ കേസെടുത്തു; മുന്‍മന്ത്രി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി; കൊച്ചുമകളെ പീഡിപ്പിച്ചു എന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ മുന്‍മന്ത്രി ജീവനൊടുക്കി. ഉത്തരാഖണ്ഡിലെ മുന്‍ മന്ത്രി രാജേന്ദ്ര ബഹുഗുണയാണ് മരിച്ചത്. തന്റെ മകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന മരുമകളുടെ പരാതിയില്‍ പൊലീസ് പോക്‌സോ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. 

പരാതി നല്‍കി മൂന്നു ദിവസം പിന്നിടുമ്പോഴാണ്  ബഹുഗുണ ആത്മഹത്യ ചെയ്തത്.  മരിക്കുന്നതിന് മുമ്പ്, 112 എന്ന അടിയന്തര നമ്പറില്‍ പൊലീസിനെ വിളിച്ച് ആത്മഹത്യ ചെയ്യാന്‍ പോവുകയാണന്ന് രാജേന്ദ്ര അറിയിച്ചു. ഭഗത് സിങ് കോളനിയിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയ രാജേന്ദ്രയെ പൊലീസ് എത്തി താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ആളുകള്‍ നോക്കിനില്‍ക്കേ തോക്കെടുത്ത് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.

കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന രാജേന്ദ്ര ബഹുഗുണ 2004-05 കാലത്ത് എന്‍ ഡി തിവാരി മന്ത്രിസഭയില്‍ ഗതാഗത സഹമന്ത്രിയായിരുന്നു. കൊച്ചുമകളെ പീഡിപ്പിച്ച കേസിന് പുറമെ, മോശമായി പെരുമാറിയെന്ന് കാണിച്ച് അയല്‍വാസിയായ സ്ത്രീ നല്‍കിയ പരാതിയിലും രാജേന്ദ്ര ബഹുഗുണക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. 

രാജേന്ദ്രയ്‌ക്കെതിരെ പരാതി നല്‍കിയ മരുമകള്‍ ഭര്‍ത്താവുമായി പിണങ്ങിക്കഴിയുകയാണ്. രാജേന്ദ്രയുടെ മകന്‍ അജയ് ബഹുഗുണ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മരുമകള്‍ക്കും അവരുടെ പിതാവിനുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് പൊലീസ് കേസെടുത്തു. രാജേന്ദ്രയ്‌ക്കെതിരെ പരാതി നല്‍കിയ അയല്‍ക്കാരിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക