ദേശീയം

വാദത്തിനിടെ വക്കീല്‍ തോക്കെടുത്തു; ജഡ്ജിക്ക് നേരെ ചൂണ്ടി; കോടതിമുറിയില്‍ നാടകീയത

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: കോടതിമുറിയില്‍ അഭിഭാഷകന്‍ തോക്ക് ചൂണ്ടി ജഡ്ജിയെ ഭീഷണിപ്പെടുത്തി. ബിഹാറിലെ മുസാഫര്‍പൂരിലാണ് സംഭവം. പിന്നീട് ലൈസന്‍സുള്ള പിസ്റ്റലുമായി അഭിഭാഷകനെ പൊലീസ് അറസ്റ്റ്് ചെയ്തു.

ബുധനാഴ്ച കോടതിമുറിയില്‍ കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് നാടകീയമായ സംഭവം. മുക്സഫര്‍പൂര്‍ സിവില്‍ കോടതിയിലെ അഡീഷണല്‍ ജില്ലാ ജഡ്ജി ഡികെ പ്രധാനിന് നേരെയാണ് അഭിഭാഷകനായ പങ്കജ് മഹന്ത് തോക്ക് ചൂണ്ടിയത്. ഉടന്‍ തന്നെ ജഡ്ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിഭാഷകനെ കീഴ്‌പ്പെടുത്തുകയായിരുന്നു.

അതിനിടെ, അഭിഭാഷകനെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനെതിരെ സഹപ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആയുധനിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അഭിഭാഷകനെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം അഭിഭാഷകനെ പൊലീസ് കസ്റ്റഡിയില്‍വിട്ടു.

താന്‍ വാദിക്കുന്ന കേസുകളില്‍ 'അസാധാരണ'വിധി പുറപ്പെടുവിക്കുന്ന ജഡ്ജിയുടെ പെരുമാറ്റത്തില്‍ അഭിഭാഷകന്‍ അസ്വസ്ഥനായിരുന്നു. ഇതാണ് സംഭവത്തിന് കാരണമെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. അഡീഷണല്‍ ജഡ്ജിക്കെതിരെ ജില്ലാ ജഡ്ജിക്ക് പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു