ദേശീയം

'സിഖ് മതസ്ഥർ വിവേചനം നേരിടുന്നു, നടപടി ഉണ്ടാകും'- അസം മുഖ്യമന്ത്രിക്ക് ഭീഷണി; സുരക്ഷ കൂട്ടി; കേസ് 

സമകാലിക മലയാളം ഡെസ്ക്

​ഗുവാഹത്തി: അസം മുഖ്യമന്ത്രിക്ക് ഹിമന്ദ ബിശ്വ ശർമയ്ക്ക് ഭീഷണി സന്ദേശം. സംസ്ഥാനത്ത് സിഖ് മതസ്ഥർ വിവേചനവും ഭീഷണിയും നേരിടുന്നതായും ഇതിനെതിരെ നടപടി ഉണ്ടാകുമെന്നുമായിരുന്നു ഭീഷണി സന്ദേശം. സംഭവത്തിൽ പൊലീസ് കേസെടുത്തു. മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതായി അസം ഡിജിപി ജിപി സിങ് വ്യക്തമാക്കി.  

ഖലിസ്ഥാനെ അനുകൂലിക്കുന്ന സിഖ് ഫോർ ജസ്റ്റിസ് എന്ന നിയമ വിരുദ്ധ സംഘടനയുടെ തലവൻ ​ഗുര്‍പന്ത്‌വന്ത് സിങ് പന്നു എന്നയാളുടെ പേരിൽ മാധ്യമ പ്രവർത്തകർക്കാണ് ഓഡിയോ സന്ദേശം ലഭിച്ചത്. ഖാലിസ്ഥാൻ വാദിയായ അമൃതപാൽ സിങിന്റെ അടുത്ത സഹായികളായ എട്ട് പേർ അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിൽ കഴിയുന്ന സാഹചര്യത്തിലാണ് ഭീഷണി.

ഗുര്‍പന്ത്‌വന്ത് സിങ് പന്നു എന്ന പേരിലാണ് സന്ദേശം വന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഭീഷണി സന്ദേശത്തിന്റെ ഓഡിയോ ക്ലിപ്പ് ലഭിച്ചതായും അസം ഡിജിപി സ്ഥിരീകരിച്ചു. 

ഗുര്‍പന്ത്‌വന്ത് സിങ് പന്നു എന്ന വ്യക്തിയുടെ ശബ്ദമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്നു വ്യക്തമായെന്ന് ഡിജിപി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് പൂർമായി ലഭിച്ച ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു