ദേശീയം

ക്വട്ടേഷൻ സംഘത്തെ ഇറക്കി കൊന്നുതള്ളി; കാമുകിയും അച്ഛനുമടക്കം എട്ട് പേർ‌ അറസ്റ്റിൽ 

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: മകളെ പ്രണയിച്ച യുവാവിനെ ക്വട്ടേഷൻ സംഘത്തിന്റെ സഹായത്തോടെ കൊന്നു കനാലിൽ തള്ളി. തഞ്ചാവൂർ തിരുമലൈ സമുദ്രം സ്വദേശി ശക്തിവേലാണ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛനെയും മകളെയും അടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

മകളുമായി ശക്തിവേൽ പ്രണയത്തിലായിരുന്നു. ഇരുവരും ഒരു സമുദായമായിരുന്നെങ്കിലും മകൾ ദേവികയുടെ ബന്ധത്തെ പിതാവ് ബാല​ഗുരു എതിർത്തിരുന്നു. തുടർന്ന് യുവാവിനെ കൊല്ലാൻ പദ്ധതിയിടുകയുമായിരുന്നു.

സുഹൃത്തായ സത്യ എന്ന വ്യക്തിയുമായി ചേർന്ന് മധുരയിൽ നിന്നാണ് വാടക കൊലയാളി സംഘത്തെ ഇറക്കിയത്. ഭൂമിയിടപാട് സംബന്ധിച്ച് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ശക്തിവേലിനെ കൃഷിയിടത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ശക്തിവേലിന്റെ മൃതദേഹവും ഇയാൾ വന്ന് വാഹനവും സംഘം സമീപത്തെ കനാലിൽ തള്ളി.

മകൾ ദേവികയും മകൻ ദുരൈമുരുകനും ഇതിന് കൂട്ടുനിന്നതായി അന്വേഷണത്തിൽ തെളിഞ്ഞതായും പൊലീസ് അറിയിച്ചു. കനാലിൽ നിന്നും മൃതദേഹം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അച്ഛനും മക്കളും അറസ്റ്റിലാകുന്നത്. പിന്നീട് ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്വട്ടേഷൻ സംഘവും  അറസ്റ്റിലായി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്ത് കാട്ടാനയെ പ്രകോപിപ്പിച്ചു; വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്- വീഡിയോ

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി