ദേശീയം

പ്ലേറ്റ് കിട്ടാൻ വൈകി, ഡൽഹിയിൽ കാറ്ററിങ് ജീവനക്കാരനെ അടിച്ചു കൊന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി. സൽക്കാരത്തിൽ പങ്കെടുക്കാൻ വന്നവർക്ക് പ്ലേറ്റ് കൊണ്ടുവരാൻ വൈകിയതിന് കാറ്ററിങ് ജീവനക്കാരനെ അടിച്ചുകൊന്നു. 48കാരനായ സന്ദീപ് താക്കൂറിനെയാണ് ഡിജെ ടീമിലെ രണ്ട് പേർ ചേർന്ന് അടിച്ചു കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. 

ഡൽഹിയിലെ ജാപ്പനീസ് പാർക്കിന് സമീപം സം​​ഘടിപ്പിച്ച ഒരു പരിപാടിക്കിടെ പ്ലേറ്റ് കിട്ടാൻ വൈകിയതിൽ പ്രകോപിതരായ രണ്ട് പേർ സന്ദീപിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ​ഗുരുതരമായി പരിക്കേറ്റ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പ്രശാന്ത് വിഹാർ പൊലീസ് കേസെടുത്തിട്ടുണ്ട്. സന്ദീപിന് നേരെ ആക്രമണം ഉണ്ടായ സമയം നാല് പേർ സംഭവ സ്ഥത്തുണ്ടായിരുന്നുവെന്നാണ് പൊലീസിന് കിട്ടിയ വിവരം. ഇതിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ളവർക്കായി തെരച്ചിൽ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി