ദേശീയം

ഭീമാ കൊറേഗാവ്; വെർനൺ ഗോൺസാലസിനും അരുൺ ഫെരേരയ്ക്കും കർശന ഉപാധികളോടെ ജാമ്യം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഭീമാ കൊറേഗാവ് കലാപ കേസിൽ മനുഷ്യാവകാശ പ്രവർത്തകരായ വെർനൺ ഗോൺസാലസ്, അരുൺ ഫെരേര എന്നിവർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവകടങ്ങിയ ബെഞ്ചാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

ഇരുവരും മഹാരാഷ്ട്ര വിട്ടു പോകരുത്, പാസ്പോർട്ടുകൾ കോടതിക്ക് കൈമാറണം, ഒരു ഫോൺ വീതമേ ഇരുവരും ഉപയോഗിക്കാവു, ഫോൺ എഎൻഐ ഉദ്യോഗസ്ഥർക്ക് നിരീക്ഷിക്കാൻ കഴിയും വിധമാകണം ഉപയോഗം തുടങ്ങിയ നിബന്ധകളാണ് ഉത്തരവിലുള്ളത്. 

2018ജനുവരി ഒന്നിനു പുനെയിൽ നടന്ന ഭീമ കൊറേഗാവ് സംഘർഷത്തിന്റെ വാർഷിക പരിപാടിക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ടാണ് കേസ്. ഇരുവരേയും കൂടാതെ 14 മനുഷ്യാവകാശ പ്രവർത്തരാണ് അറസ്റ്റിലായത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അറസ്റ്റ്. കേസിൽ അറസ്റ്റിലായിരുന്ന ഫാദർ സ്റ്റാൻ സ്വാമി ജുഡീഷ്യൽ കസ്റ്റഡിയിൽ ഇരിക്കെ മരിച്ചു. 

2108 അറസ്റ്റിലായ ഇരുവരും അഞ്ച് വർഷമായി ജയിൽ വാസമനുഭവിക്കുകയാണ്. യുഎപിഎ ചുമത്തിയ കേസിൽ 2019ൽ ഇരുവർക്കും ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു