ദേശീയം

ചര്‍ച്ചയില്‍ ബിബിസി റെയ്ഡ് ഉന്നയിച്ച് ബ്രിട്ടന്‍; നിയമം എല്ലാവര്‍ക്കും ബാധകമെന്ന് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രിതല കൂടിക്കാഴ്ചയില്‍ ബിബിസി ഓഫിസിലെ റെയ്ഡ് വിഷയം ഉന്നയിച്ച് ബ്രിട്ടന്‍. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ബ്രിട്ടിഷ് വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലവര്‍ലിയാണ് ഇക്കാര്യം ഉന്നയിച്ചത്. ജി 20 വിദേശ മന്ത്രിതല ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ക്ലവര്‍ലി ഇന്ത്യയില്‍ എത്തിയത്. 

ബിബിസി റെയ്ഡ് വിഷയം ബ്രിട്ടന്‍ ഉന്നയിച്ചതായി ഉന്നതതല വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതു സ്ഥാപനവും ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥമാണെന്ന് എസ് ജയശങ്കര്‍ വ്യക്തമാക്കിയതായി ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.

ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററി സംപ്രേഷണം ചെയ്ത പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പ് ബിസിസി ഓഫിസുകളില്‍ റെയ്ഡ് നടത്തിയതു വിവാദമായിരുന്നു. ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫിസുകളിലായിരുന്നു പരിശോധന. ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ആനുപാതികമായ വരുമാനം ബിബിസി കാണിക്കുന്നില്ലെന്ന് പിന്നീട് ധനവകുപ്പ് പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു.

ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി ബന്ധമാണ് ചര്‍ച്ചയില്‍ വിഷയമായതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ട്വീറ്റില്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി