മംഗലൂരു: കര്‍ണാടകയില്‍ ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊന്നു. വീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതനായ അക്രമി അമ്മയെയും മൂന്ന് മക്കളെയുമാണ് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുടുംബത്തിലെ മറ്റൊരു സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉഡുപ്പി ജില്ലയിലെ കെമ്മണ്ണുവില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. ഹസീന (46), 23,21,12 വയസുള്ള മക്കള്‍ എന്നിവരാണ് മരിച്ചത്. വീട്ടില്‍ അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച അക്രമി കുടുംബത്തിലുള്ളവരെ ആക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുടുംബത്തിലെ മറ്റൊരു സ്ത്രീക്ക് പരിക്കേറ്റത്.
ഹസീനയുടെ ഭര്‍ത്താവ് ഗള്‍ഫിലാണ്. ഉഡുപ്പി എസ്പി അരുണ്‍ കുമാര്‍ സംഭവസ്ഥലത്തെത്തി. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ