പട്ന: കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നില്ലെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ വെടിവെച്ച് കൊന്ന് ഭർത്താവ്. ബിഹാറിലെ പട്നയിൽ കഴിഞ്ഞ ദിവസമാണ് ഹോട്ടൽ മുറിയിൽ 23കാരിയായ ശോഭ കുമാരിയുടെ മൃതദേഹം വെടിയേറ്റ നിലയിൽ കണ്ടെത്തിയത്. കൊലയ്‌ക്ക് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ഗജേന്ദ്ര കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
പൊലീസ് സർവീസിൽ ജോലിക്ക് കയറിയ ശേഷം ഭാര്യ കുടുംബത്തോടൊപ്പം ചെലവഴിക്കുന്നില്ലെന്ന് ആരോപിച്ചാണ് കൊല. ഇരുവർക്കും നാല് വയസായ ഒരു മകളുണ്ട്. 2016ൽ ആയിരുന്നു ശോഭയുടെയും ഗജേന്ദ്ര കുമാറിന്റെയും വിവാഹം.
ശോഭയ്‌ക്ക് ജോലി കിട്ടിയ ശേഷം ദമ്പതികൾക്കിടയിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. തുടർന്ന് ഡൽഹിയിൽ പോയ ഭർത്താവ് പട്നയിൽ എത്തിയപ്പോൾ ഹോട്ടലിൽ മുറിയെടുത്ത് ഭാര്യയെ ക്ഷണിച്ചു വരുത്തുകയായിരുന്നു. മുറിയിൽ വെടിയേറ്റ നിലയിൽ നഗ്നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ