ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മഹാരാഷ്ട്രയിലെ രത്‌നഗിരിയിലെ ബാല്യകാല വസതി ലേലത്തിന്. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റ് മൂന്ന് സ്വത്തുക്കളും വെള്ളിയാഴ്ച ലേലം ചെയ്യും. മുംബകെ ഗ്രാമത്തിലാണ് നാല് സ്ഥലങ്ങളും ഉള്ളത്.
ഈ സ്വത്തുക്കള്‍ നിയമപ്രകാരം കണ്ടുകെട്ടിയിരിക്കുകയായിരുന്നു. ജനുവരി അഞ്ചിന് മുംബൈയിലാണ് ലേലം നടക്കുക. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ദാവൂദിന്റെയോ കുടുംബത്തിന്റെയോ 11 വസ്തുവകകള്‍ ലേലം ചെയ്തു. 4.53 കോടി രൂപയ്ക്ക് വിറ്റ റസ്റ്റോറന്റ്, ആറ് ഫ്ളാറ്റുകള്‍ 3.53 കോടി രൂപ, ഗസ്റ്റ് ഹൗസ് 3.52 കോടി രൂപയ്ക്ക് വിറ്റു.
1993ലെ മുംബൈ സ്ഫോടന പരമ്പരയിലെ പ്രധാന പ്രതിയായ ദാവൂദ് ഇബ്രാഹിം 1983-ല്‍ മുംബൈയിലേക്ക് മാറുന്നതിന് മുമ്പ് മുമ്ബാകെ ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. 257 പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്ഫോടന പരമ്പരയ്ക്ക് ശേഷം അദ്ദേഹം ഇന്ത്യ വിട്ടു.
1993 മാര്‍ച്ച് 12-ന് 257 പേര്‍ കൊല്ലപ്പെടുകയും 700-ലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ഏകദേശം 27 കോടി രൂപയുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്ത ബോംബ് സ്‌ഫോടന പരമ്പരയില്‍ മുംബൈ നടുങ്ങി. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് കേസ് സിബിഐക്ക് കൈമാറിയത്.
2017 ജൂണ്‍ 16 ന് മുസ്തഫ ദോസ്സയും അബു സലേമും ഉള്‍പ്പെടെ നിരവധി പ്രതികള്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു. ഭീകരന്‍ ദാവൂദ് ഇബ്രാഹിമാണ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് ആരോപിക്കപ്പെടുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ