ദേശീയം

ബിജെപി പ്രവര്‍ത്തകരെ നോക്കി രാഹുലിന്റെ 'ഫ്‌ളൈയിങ് കിസ്'; ഭാരത് ജോഡോ യാത്രക്കിടെ നാടകീയ രംഗങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ദിസ്പൂര്‍: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പുരില്‍ നാടകീയ രംഗങ്ങള്‍. യാത്ര തടയാനുള്ള ഉദ്ദേശത്തോടെ കാവിക്കൊടിയുമായെത്തിയ ആളുകള്‍ക്ക് നേരെ ആദ്യം ഫ്‌ളൈയിങ് കിസ് നല്‍കുകയും പിന്നീട് ആളുകളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്നു. വൈകീട്ടാണ് സംഭവം. 

ബിജെപി പ്രവര്‍ത്തകര്‍ വടിയുമെടുത്ത് ബസിന് മുന്നില്‍ വന്നു. ഞാന്‍ ബസില്‍നിന്ന് ഇറങ്ങിയതോടെ അവര്‍ ഓടിപ്പോയി. കോണ്‍ഗ്രസിന് ബിജെപിയേയും ആര്‍എസ്എസ്സിനേയും ഭയമാണെന്നാണ് അവര്‍ കരുതുന്നത്. അവര്‍ ഞങ്ങളുടെ പോസ്റ്ററുകളും പ്ലക്കാര്‍ഡുകളും കീറുന്നത് കാര്യമാക്കുന്നില്ല. പ്രധാനമന്ത്രിയെയോ അസം മുഖ്യമന്ത്രിയെയോ ഞങ്ങള്‍ ഭയക്കുന്നുമില്ലെന്നും സംഘര്‍ഷത്തിന് ശേഷം നടന്ന റാലിയില്‍ രാഹുല്‍ പ്രതികരിച്ചു. 

ജോഡോ യാത്രയെ അനുഗമിച്ചെത്തിയവര്‍ക്കിടയിലേക്കാണ് കാവിക്കൊടിയുമേന്തി ആളുകളെത്തിയത്. ജയ് ശ്രീറാം, ജയ് മോദി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇവര്‍ രാഹുല്‍ സഞ്ചരിച്ച ബസിനടുത്തേക്കെത്തിയത്. ബസില്‍നിന്ന് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയ രാഹുലിനെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് തിരികെ കയറ്റിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു