ധനകാര്യം

റിസര്‍വ് ചെയ്ത സീറ്റ് മറ്റു ആളുകള്‍ ഉപയോഗിച്ചു; ഇന്ത്യന്‍ റെയില്‍വേ 75,000 രൂപ നഷ്ടപരിഹാരം നല്‍കണം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: റിസര്‍വ് ചെയ്ത സീറ്റ് മറ്റു ആളുകള്‍ ഉപയോഗച്ചതിലൂടെ ബുദ്ധമുട്ടിയ ഉപഭോക്താവിന് ഇന്ത്യന്‍ റെയില്‍വേ 75,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഡെല്‍ഹി ഉപഭോക്തൃ കമ്മീഷന്‍. ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരന് അതുറപ്പാക്കാത്ത ടിക്കറ്റ് പരിശോധന്റെ ശമ്പളത്തില്‍ നിന്നും നഷ്ടപരിഹാരത്തിന്റെ മൂന്നിലൊന്ന് ഈടാക്കണമെന്ന ജില്ലാ കോടതിയുടെ നിര്‍ദേശം ഡെല്‍ഹി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ സ്ഥരീകരിച്ചു.

ഡെല്‍ഹി സ്വദേശി വി വിജയകുമാര്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 2013 മാര്‍ച്ച് 30ന് വിശാഖ പട്ടണത്തുനിന്നും ഡെല്‍ഹിവരെ യാത്ര ചെയ്യാന്‍ ദക്ഷിണ്‍ എക്‌സ്പ്രസില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത വിജയകുമാറിന്റെ സീറ്റ് മറ്റു യാത്രക്കാര്‍ ഉപയോഗിച്ചതാണ് പരാതി നല്‍കാന്‍ കാരണം.

കാല്‍മുട്ടുവേദനയുള്ള വിജയകുമാര്‍ ലോവര്‍ ബര്‍ത്താണ് റിസര്‍വ് ചെയ്തിരുന്നത്. മധ്യപ്രദേശിലെ ബിനാ സ്റ്റേഷനില്‍ വെച്ചാണ് താന്‍ റിസര്‍വ് ചെയ്ത സീറ്റ് മറ്റുള്ളവര്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്ന് ടിക്കറ്റ് പരിശോധകനെയോ റെയില്‍വേ ഉദ്യോഗസ്ഥരേയോ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനെ തുടര്‍ന്ന് ജില്ലാ കോടതിയെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'എട മോനേ ലൈസന്‍സൊണ്ടോ?': പേര് രഞ്ജിത് ​ഗം​ഗാധരൻ, വയസ് 46; രം​ഗണ്ണന്റെ ഡ്രൈവിങ് ലൈസൻസ് പുറത്തുവിട്ട് സംവിധായകൻ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍