ധനകാര്യം

ഐഫോണിന് ഇന്ത്യയില്‍ പിടിവീഴുമോ?  ആറുമാസത്തിനുള്ളില്‍ ബ്രാന്‍ഡിന് നിരോധനം നേരിടേണ്ടിവന്നേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) വികസിപ്പിച്ച ഡിഎന്‍ഡി ആപ്പ് ഐഒഎസ് സ്‌റ്റോറില്‍ അനുവദിക്കാത്തത് ഐഫോണിന് തിരിച്ചടിയാകുന്നു. ഡിഎന്‍ഡി 2.0 ആപ്പ് ആറു മാസത്തിനുള്ളില്‍ ഐഫോണുകളില്‍ ലഭ്യമാക്കിയില്ലെങ്കില്‍ ആപ്പിളിന് ഇന്ത്യയില്‍ നിരോധനം നേരിടേണ്ടിവരും.

സ്പാം കോളുകളും സന്ദേശങ്ങളും തടയാന്‍ ട്രായ് അവതരിപ്പിച്ചതാണ് ഡിഎന്‍ഡി ആപ്പ്. എന്നാല്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ചൂണ്ടികാട്ടിയാണ് ആപ്പിള്‍ ഇത് ലഭ്യമാക്കുന്നതില്‍ വിസമ്മതിക്കുന്നത്. ഡിഎന്‍ഡി 2.0 ഇന്‍സ്റ്റാള്‍ ചെയ്താല്‍ കോളുകളും സന്ദേശങ്ങളും ടെലികോം റെഗുലേറ്ററിന് നിരീക്ഷിക്കാനാകും.

ആറ് മാസത്തിനുള്ളില്‍ ഇതു സംബന്ധിച്ച് ആപ്പിള്‍ കമ്പനി ട്രായ്ക്കനുകൂല തീരുമാനം കൈകൊണ്ടില്ലെങ്കില്‍ ഇന്ത്യയിലെ കമ്പനിയുടെ സേവനങ്ങള്‍ക്ക് നിരോധനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ ഐഫോണുകളിലേക്കുള്ള സേവനം ഒഴിവാക്കാന്‍ നിര്‍ബന്ധിതരായേക്കുമെന്നാണ് സൂചന. ഡിഎന്‍ഡി ആപ്പിന് അനുമതി നല്‍കിയില്ലെങ്കില്‍ ഐഫോണുകളില്‍ 3ജി, 4ജി സേവനങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

ഔറംഗാബാദ് ഇനി ഛത്രപതി സാംഭാജിനഗര്‍; പേരുമാറ്റത്തിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

ഇനി തിരഞ്ഞ് കഷ്ടപ്പെടേണ്ട, ജെമിനി എഐ എല്ലാം പറഞ്ഞു തരും; ഗൂഗിള്‍ പിക്‌സല്‍ 8a ഇന്ത്യയില്‍, 52,999 രൂപ, വിശദാംശങ്ങള്‍

382 ദിവസം പട്ടിണി, 214 കിലോയിൽ നിന്ന് 80 കിലോയായി, പൊണ്ണത്തടി കുറച്ച് ഗിന്നസ് റെക്കോര്‍ഡ്; ഇത് ആന്‍ഗസ്‌ ബാര്‍ബിറിയുടെ കഥ

'അങ്ങനെ അതിന് അവസാനം'; നവനീതിനെ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് മാളവിക ജയറാം