ധനകാര്യം

ഇനി ലൈസന്‍സും വാഹനരേഖകളും കൊണ്ടുനടക്കേണ്ട; മൊബൈലില്‍ ഫോട്ടോ കാണിച്ചാല്‍ മതി, ദ്രോഹിക്കരുതെന്ന് നിര്‍ദേശം 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിഗതാഗതവുമായി ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ ഇനി കൊണ്ടുനടക്കേണ്ട. പരിശോധകര്‍ ആവശ്യപ്പെട്ടാല്‍ മൊബൈല്‍ ഫോണില്‍ ഇത്തരം രേഖകളുടെ ഫോട്ടോ കാണിച്ചാല്‍ മതിയെന്നും ഇതിന്റെ പേരില്‍ ആരെയും ഉപദ്രവിക്കരുതെന്നും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് സംസ്ഥാന സര്‍ക്കാരിന് രേഖാമൂലം നിര്‍ദേശം നല്‍കി. ഡ്രൈവിംഗ് ലൈസന്‍സ്,രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ്, പെര്‍മിറ്റ്, മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് തുടങ്ങി വാഹനത്തിന്റെ ഏതു രേഖയും പരിശോധനാസമയം ഡിജിറ്റല്‍ രൂപത്തില്‍ ഹാജരാക്കാം.

ഇലക്രോണിക് പകര്‍പ്പുകള്‍ മതിയെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തേ തന്നെ ഉത്തരവിട്ടിരുന്നു. രാജ്യത്തെല്ലായിടത്തും ഇതു ബാധകമാണ്. എന്നാല്‍ പലസംസ്ഥാനങ്ങളിലും ഇതു പാലിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ഓരോ സംസ്ഥാനങ്ങള്‍ക്കും രേഖാമൂലം നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഡിജി ലോക്കറില്‍ സൂക്ഷിക്കുന്ന ഇലക്ട്രോണിക് പകര്‍പ്പുകളാണ് ആധികാരിക രേഖയായി കണക്കാക്കുക. സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ അംഗീകരിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'തൃശൂരില്‍ സുരേഷ് ഗോപി ജയിക്കില്ല, തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് പറഞ്ഞത്'

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

'തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോ ഹരിശ്ചന്ദ്രന്‍, അമര്‍ അക്ബര്‍ അന്തോണിയിലെ നല്ലവനായ ഉണ്ണി'; ഷാഫി പറമ്പിലിനെ പരിഹസിച്ച് പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു