ധനകാര്യം

വൊഡാഫോണിനും എയര്‍ടെല്ലിനും പിന്നാലെ ജിയോയുടെ പ്രഹരവും; നിരക്കില്‍ മൂന്നിരട്ടി വര്‍ധനവ് വരുത്തിയേക്കും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ എന്നീ മൊബൈല്‍ സേവന ദാതാക്കള്‍ നിരക്കുയര്‍ത്തുമെന്ന് വ്യക്തമാക്കിയതിന് പിന്നാലെ ജിയോയും. ടെലികോം വ്യവസായത്തെ സംരക്ഷിക്കുക എന്ന ഉദ്യമത്തില്‍ സര്‍ക്കാരിനൊപ്പം ഉപയോക്താക്കള്‍ക്ക് വേണ്ടി ജിയോയും പങ്കാളിയാവും എന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. 

താരിഫ് നിരക്കുകള്‍ ഉയര്‍ത്തുമെങ്കിലും, രാജ്യത്തെ ഡിജിറ്റല്‍ വിപ്ലവത്തെ ബാധിക്കാത്ത വിധത്തിലായിരിക്കും നിരക്ക് വര്‍ധനവ് നടപ്പിലാക്കുകയെന്നും ജിയോ പറയുന്നു. ഡിസംബര്‍ 1 മുതല്‍ നിരക്കുകള്‍ ഉയര്‍ത്തുമെന്ന സൂചനയാണ് ഐഡിയ, വൊഡാഫോണ്‍, എയര്‍ടെല്‍ എന്നീ കമ്പനികള്‍ നല്‍കിയത്. 

74000 കോടി രൂപയാണ് വൊഡാഫോണ്‍, ഐഡിയ, എയര്‍ടെല്‍ എന്നിവയുടെ സംയുക്ത നഷ്ടം. സാമ്പത്തിക നഷ്ടം അതിജീവിക്കാനായി കമ്പനികള്‍ നിലവിലെ ചാര്‍ജുകളേക്കാള്‍ മൂന്നിരട്ടി വരെ നിരക്കുകളില്‍ വര്‍ധനവ് വരുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 

'ലോകോത്തര ഡിജിറ്റല്‍ അനുഭവങ്ങള്‍ തങ്ങളുടെ ഉപയോക്താക്കള്‍ തുടര്‍ന്നും ആസ്വദിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍, വോഡഫോണ്‍ ഐഡിയ 2019 ഡിസംബര്‍ 1 മുതല്‍ താരിഫുകളുടെ നിരക്ക് ഉചിതമായി വര്‍ധിപ്പിക്കും'  വോഡഫോണ്‍ ഐഡിയ പ്രസ്താവനയില്‍ പറഞ്ഞു.

'അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മേഖല എന്ന നിലയില്‍ വളരെയധികം മൂലധനവും തുടര്‍ച്ചയായ നിക്ഷേപവും ആവശ്യമാണ്, അതിനാല്‍ ഡിജിറ്റല്‍ ഇന്ത്യയുടെ കാഴ്ചപ്പാടിനെ പിന്തുണയ്ക്കാന്‍ ഈ മേഖല പ്രാപ്തിയാര്‍ജിക്കേണ്ടത് അത്യാവശ്യമാണ്. 'ഇതനുസരിച്ച് ഡിസംബറില്‍ നിരക്കുകള്‍ ഉചിതമായി വര്‍ധിപ്പിക്കും'എയര്‍ടെല്‍ പ്രസ്താവനയില്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു