ധനകാര്യം

കോവിഡ് : ഓഹരിവിപണിയില്‍ തകര്‍ച്ച; സെന്‍സെക്‌സ് ആയിരം പോയിന്റ് ഇടിഞ്ഞു, നഷ്ടം നേരിട്ടത് ബാങ്ക് ഓഹരികള്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ വീണ്ടും തകര്‍ച്ച. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റിയിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 

കോവിഡ് രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞാഴ്ച ഓഹരിവിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെ നഷ്ടത്തോടെയാണ് വിപണി ആരംഭിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്നതിന് പുറമേ വാക്‌സിന്‍ ക്ഷാമവും വിപണിയെ ബാധിച്ചിട്ടുണ്ട്. നിഫ്റ്റി സൈക്കോളജിക്കല്‍ ലെവലായ 14,500 പോയിന്റിന് താഴെ പോയി.

ബാങ്ക്, ഓട്ടോ ഓഹരികളാണ് മുഖ്യമായി നഷ്ടം നേരിട്ടത്. അതേസമയം ഫാര്‍മ കമ്പനികളും ഇന്‍ഫോസിസും നേട്ടം ഉണ്ടാക്കി. എസ്ബിഐ, ടാറ്റാ മോട്ടേഴ്‌സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയാണ് മുഖ്യമായി നഷ്ടം നേരിട്ട കമ്പനികള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി