ധനകാര്യം

സഹകരണ സംഘങ്ങളില്‍നിന്ന് ഇനി കൂടുതല്‍ ഭവന വായ്പ; പരിധി ഇരട്ടിയാക്കി ഉയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളില്‍നിന്നു വ്യക്തികള്‍ക്കു നല്‍കാവുന്ന ഭവന വായ്പയുടെ പരിധി ഇരട്ടിയാക്കി ഉയര്‍ത്തി റിസര്‍വ് ബാങ്ക് നടപടി. ഭവന വിലയിലുണ്ടായ വര്‍ധന കണക്കിലെടുത്താണ് തീരുമാനം. ഒരു ദശാബ്ദം മുമ്പ് നിശ്ചയിച്ച പരിധി അനുസരിച്ചാണ് നിലവില്‍ സഹകരണ ബാങ്കുകള്‍ ഭവന വായ്പ അനുവദിക്കുന്നത്.

അര്‍ബന്‍ കോഓപ്പറേറ്റിവ് ബാങ്കുകള്‍ (യുസിബി), റൂറല്‍ കോഓപ്പറേറ്റിവ് ബാങ്കുകള്‍ (ആര്‍സിബി- സംസ്ഥാന സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും) തുടങ്ങിയവയുടെ വായ്പാ പരിധി യഥാക്രമം 2011ലും 2009ലുമാണ് നേരത്തെ നിശ്ചയിച്ചത്. ഇതു രണ്ടും ഇരട്ടിയാക്കി ഉയര്‍ത്തിക്കൊണ്ടാണ് ആര്‍ബിഐയുടെ തീരുമാനം. ഭവന നിര്‍മാണ മേഖലയിലേക്കു കൂടുതല്‍ പണം എത്താന്‍ ഇത് വഴിവയ്ക്കുമെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍.

അര്‍ബന്‍ സഹകരണ സംഘങ്ങള്‍ക്ക് ഉപഭോക്താക്കള്‍ക്കു വീട്ടുപടിക്കല്‍ സേവനം നല്‍കുന്നതിനും ആര്‍ബിഐ അനുമതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള സേവനം കൂടുതല്‍ കാര്യക്ഷമമായി നടത്താന്‍ ഇതിലൂടെ സഹകരണ ബാങ്കുകള്‍ക്കു കഴിയും. ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ ഉടന്‍ പുറത്തിറക്കുമെന്ന ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു