ധനകാര്യം

കൂടുതല്‍ സുരക്ഷ ഏതിന്?, കാറുകള്‍ക്ക് റേറ്റിങ് വരുന്നു; പുതിയ പദ്ധതി നാളെ മുതല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വാഹന യാത്ര കൂടുതല്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ഭാരത് ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാമിന് നാളെ തുടക്കമാകും. റോഡ് സുരക്ഷയ്ക്ക് പുറമേ വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡം 3.5 ടണ്‍ വരെയാക്കി ഉയര്‍ത്തി പരിഷ്‌കരിക്കാനും ലക്ഷ്യമിട്ടുള്ള പ്രോഗ്രാമിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ( ഓഗസ്റ്റ് 22) കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നിര്‍വഹിക്കും.

വിപണിയിലുള്ള വിവിധ വാഹനങ്ങള്‍ എത്രമാത്രം സുരക്ഷിതമാണ് എന്ന് മുന്‍കൂട്ടി മനസിലാക്കി കാര്‍ വാങ്ങാന്‍ ഉപഭോക്താവിനെ പ്രാപ്തരാക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. ക്രാഷ് ടെസ്റ്റിന് വിധേയമായ വിവിധ വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് താരതമ്യം ചെയ്യാന്‍ ഉപഭോക്താവിന് അവസരം നല്‍കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് 197 പ്രകാരം കാറുകളെ സ്വമേധയാ ക്രാഷ് ടെസ്റ്റിന് വിധേയമാക്കാന്‍ ഉല്‍പ്പാദകരെ പ്രേരിപ്പിക്കുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ക്രാഷ് ടെസ്റ്റിന് ശേഷം കാറുകള്‍ക്ക് റേറ്റിങ് നല്‍കും. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വാഹന സുരക്ഷയെ മുന്‍നിര്‍ത്തിയാണ് റേറ്റിങ് നല്‍കുക. ഇത് വിശകലനം ചെയ്ത് കൂടുതല്‍ സുരക്ഷ നല്‍കുന്ന വാഹനമേതാണ് എന്ന് കണ്ടെത്താന്‍ ഉപഭോക്താവിന് അവസരം നല്‍കുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. 

ക്രാഷ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച വാഹനങ്ങള്‍ക്ക് ത്രീസ്റ്റാര്‍ റേറ്റിങ് ആണ് നല്‍കുക. ഇത്തരത്തില്‍ റേറ്റിങ് ഉപയോഗിച്ച് ഉപഭോക്താവിന് സുരക്ഷിതമെന്ന് തോന്നുന്ന വാഹനം തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു