ധനകാര്യം

വായ്പാനിരക്ക് കുറയ്ക്കുമോ?; പണപ്പെരുപ്പനിരക്ക് രണ്ടുവര്‍ഷത്തെ താഴ്ന്നനിലയില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 25 മാസത്തെ താഴ്ന്ന നിലയില്‍. മെയ് മാസത്തില്‍ 4.25 ശതമാനമായാണ് പണപ്പെരുപ്പനിരക്ക് കുറഞ്ഞത്. ഭക്ഷ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും വില കുറഞ്ഞതാണ് നിരക്കില്‍ പ്രതിഫലിച്ചത്. 2021 ഏപ്രിലിന് ശേഷം ആദ്യമായാണ് പണപ്പെരുപ്പനിരക്ക് ഇത്രയും താഴ്ന്ന നിലവാരത്തില്‍ എത്തുന്നത്. അന്ന് 4.23 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. 

2023 ഏപ്രിലില്‍ 4.7 ശതമാനമായിരുന്നു പണപ്പെരുപ്പനിരക്ക്. പണപ്പെരുപ്പനിരക്ക് നാലുശതമാനത്തില്‍ എത്തിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. കഴിഞ്ഞ ദിവസം നടന്ന റിസര്‍വ് ബാങ്കിന്റെ പണവായ്പ നയ അവലോകന യോഗത്തില്‍ മുഖ്യപലിശ നിരക്കില്‍ മാറ്റം വരുത്തിയിരുന്നില്ല. 

പണപ്പെരുപ്പനിരക്ക് വരുംമാസങ്ങളിലും കുറഞ്ഞാല്‍ അടുത്ത അവലോകന യോഗത്തില്‍ പലിശനിരക്കില്‍ കുറവ് വരുത്തുമെന്നാണ് വിദഗ്ധര്‍ പ്രത്യാശ പ്രകടിപ്പിക്കുന്നത്.മെയില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 2.91 ശതമാനമായാണ് താഴ്ന്നത്. മുന്‍മാസം ഇത് 3.84 ശതമാനമായിരുന്നു. ഇന്ധന വിലക്കയറ്റത്തിലും സമാനമായ കുറവുണ്ടായി. മെയില്‍ 4.46 ശതമാനമായാണ് താഴ്ന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി

മൂന്ന് ഭാവത്തിൽ അജിത്തിന്റെ മാസ് അവതാരം: 'ഗുഡ് ബാഡ് അഗ്ലി' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

കിര്‍ഗിസ്ഥാനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വിദേശികള്‍ക്ക് നേരെ ആക്രമണം,ആശങ്ക

ഒറ്റ ദിവസം 83 ലക്ഷം രൂപയുടെ വഴിപാട്: ഗുരുവായൂരിൽ റെക്കോർഡ് വരുമാനം