വിവരച്ചോര്‍ച്ചയില്‍ അന്വേഷണം ആരംഭിച്ചതായി ബോട്ട്
വിവരച്ചോര്‍ച്ചയില്‍ അന്വേഷണം ആരംഭിച്ചതായി ബോട്ട് IMAGE CREDIT: boat
ധനകാര്യം

'75 ലക്ഷത്തിലേറെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍'; അന്വേഷണം പ്രഖ്യാപിച്ച് ബോട്ട്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ബോട്ട്. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുക എന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനി അവകാശപ്പെട്ടു. വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു കമ്പനി.

75 ലക്ഷത്തിലേറെ ബോട്ട് ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഉപഭോക്താക്കളുടെ പേര്, മേല്‍വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പറുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ന്നതായും അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്ക്ക് വച്ചതായുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2024 ഏപ്രില്‍ 5നാണ് ഡേറ്റ ലംഘനം നടന്നത്. ShopifyGUY' എന്ന ഹാക്കര്‍ 2GBല്‍ കൂടുതല്‍ ബോട്ട് ഉപഭോക്തൃ ഡാറ്റ ചോര്‍ത്തുകയും ഡാര്‍ക്ക് വെബില്‍ ലഭ്യമാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് രണ്ടു യൂറോയ്ക്ക് (ഏകദേശം 180 രൂപ) വരെ വില്‍ക്കാന്‍ തയ്യാറാണെന്നാണ് ഹാക്കര്‍ അവകാശപ്പെട്ടത്. ഒടുവില്‍ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ അടക്കം സൗജന്യമായി ലഭ്യമാവുന്ന സ്ഥിതി വരെ ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു. ഓഡിയോ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നാണ് ബോട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സെക്രട്ടേറിയറ്റ് വളയല്‍ വിഎസിന്റെ പിടിവാശം മൂലം; തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്; വിശദീകരിച്ച് ചെറിയാന്‍ ഫിലിപ്പ്

'മറ്റുള്ളവർ പറയുന്നത് ശ്രദ്ധിക്കുന്നതല്ല എന്റെ പണി; ആ സമയത്ത് ഞാൻ സിംഫണി എഴുതിത്തീർത്തു': ഇളയരാജ

അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം; ഹോട്ടല്‍ മുറിയിയില്‍ വച്ച് മലയാളി മോഡലിനെ പീഡിപ്പിക്കാന്‍ ശ്രമം; പരസ്യഏജന്റ് അറസ്റ്റില്‍

''ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ശേഷം മതങ്ങളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു; '' മാധവിക്കുട്ടി അന്ന് പറഞ്ഞു

ഡല്‍ഹി മദ്യനയക്കേസ് : ആം ആദ്മി പാര്‍ട്ടിയെയും പ്രതി ചേര്‍ത്തു