ജീവിതം

ഭാര്യയില്ലാതെ മക്കളുമായി പുറത്തുപോകാന്‍ 88ശതമാനം അച്ഛന്‍മാര്‍ക്കും ധൈര്യം പോര 

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യയില്‍ മക്കളെ വളര്‍ത്തുന്ന കാര്യത്തില്‍ പുരുഷന്‍മാര്‍ തങ്ങളുടെ ഇടപെടല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും അവരില്‍ ഭൂരിഭാഗം പേര്‍ക്കും അത് ഒറ്റയ്ക്ക് വഹിക്കാന്‍ കഴിയില്ലെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. 4,800ഓളം പിതാക്കന്‍മാരില്‍ നടത്തിയ സര്‍വെയില്‍ നിന്നാണ് പുതിയ കണ്ടെത്തല്‍. സര്‍വെയുടെ ഫലമായി 70 ശതമാനം അച്ഛന്‍മാരും മക്കളോടൊത്ത് കൂടുതല്‍ സമയം ചിലവഴിക്കാനായി മനപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുന്നവരാണ്. ഇതിനായി പലരും ജോലി ആവശ്യങ്ങള്‍ക്കായി വേണ്ടിവരുന്ന യാത്രകള്‍പോലും മാറ്റിവയ്ക്കുന്നു. കുറഞ്ഞത് 65ശതമാനം പിതാക്കന്‍മാരും രണ്ട് മണൂക്കൂറോ അതില്‍ അധികമോ കുട്ടികളോടൊപ്പം ചിലവഴിക്കാന്‍ ശ്രമിക്കുന്നവരാണ്. 

മക്കളെ അനുസരണശീലം പഠിപ്പിക്കുക, സ്‌കൂളിലേ വര്‍ക്കുകള്‍ ചെയ്യാന്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പുരുഷന്‍മാര്‍ പിന്നിലാണെന്നാണ് പഠനം വിലയിരുത്തുന്നത്. ഭാര്യയില്ലാതെ മക്കളോടൊപ്പം പുറത്തുപോകാന്‍ 88ശതമാനം അച്ഛന്‍മാരും തയ്യാറല്ല. 12 ശതമാനം പിതാക്കള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ധൈര്യം കാണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത