ജീവിതം

ഗോവിന്ദയുടെ നൃത്തം അവതരിപ്പിച്ച് വൈറല്‍;  ഇപ്പോഴിതാ ഗോവിന്ദയോടൊപ്പം നൃത്തം ചെയ്തും വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

ന്ധുവിന്റെ കല്യാണത്തിന് നടന്‍ ഗോവിന്ദയുടെ സൂപ്പര്‍ ഡാന്‍സുകളില്‍ ഒരെണ്ണം അവതരിപ്പിച്ച് ഒറ്റ ദിവസം കൊണ്ട് ഇന്റര്‍നെറ്റ് കീഴടക്കി താരമാകുകയായിരുന്നു മധ്യപ്രദേശില്‍ നിന്നുള്ള  സഞ്ജീവ് ശ്രീവാസ്തവ. ഹാപ്പി ഫീറ്റ് പ്രഫസര്‍, ഡാന്‍സിങ് അങ്കിള്‍ ജി, ഡാന്‍സിങ് പ്രഫസര്‍ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ഭോപ്പാലിലെ ഭാഭ കോളജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് അധ്യാപകനായ  സഞ്ജീവിന് ഇന്റര്‍നെറ്റ് ലോകം സമ്മാനിച്ചത്. 

ഡാന്‍സിനോട് വളരെയധികം ഇഷ്ടമുള്ള താന്‍ ഗോവിന്ദാജിയുടെ ആരാധകനാണെന്ന് സഞ്ജീവ് പല ഇന്റര്‍വ്യൂകളിലും ആവര്‍ത്തിച്ചിരുന്നു. നൃത്തവീഡിയോ താന്‍ കണ്ടു എന്നും വളരെയധികം ഇഷ്ടമായെന്നുമുള്ള ഗോവിന്ദയുടെ വാക്കുകള്‍ കുറച്ചൊന്നുമല്ല സഞ്ജീവിനെ സന്തോഷിപ്പിച്ചത്. എന്നാല്‍ ഈ സന്തോഷം ഇരട്ടിയായിരിക്കുകയാണ് ഇപ്പോള്‍. ഗോവിന്ദയെ നേരിട്ട് കണ്ടതിന്റെ ത്രില്ലിലാണ് സഞ്ജീവ് ശ്രീവാസ്തവ ഇപ്പോള്‍. നേരിട്ട് കാണുക മാത്രമല്ല ഇരുവരും ഒരു വേദിയില്‍ ഒന്നിച്ച് ചുവടുവയ്ക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം മാധുരി ദീക്ഷിത്തും വേദിയില്‍ ഒന്നിച്ചപ്പോള്‍ സഞ്ജീവിന്റെ ബോളിവുഡ് മോഹവും യാഥാര്‍ത്ഥ്യമായി.

മുമ്പ്  ബോളിവുഡ് താരങ്ങളായ അര്‍ജുന്‍ കപൂര്‍, അനുഷ്‌ക ശര്‍മ, രവീണ ടണ്ടന്‍, ദിയ മിര്‍സ എന്നിവരും ശ്രീവാസ്തവയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. പ്രായത്തെയും രൂപത്തെയും കൂസാതെയുള്ള ഇദ്ദേഹത്തിന്റെ നൃത്തം മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ഷെയര്‍ ചെയ്തിരുന്നു. മുഖ്യമന്ത്രി വീട്ടിലെത്തിയതും സല്‍മാന്‍ ഖാന്‍, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ നേരില്‍ അഭിനന്ദിച്ചതും ഗോവിന്ദ ഡാന്‍സിനു നൂറ് മാര്‍ക്ക്  നല്‍കിയതുമെല്ലാം  സ്വപ്‌നം പോലെയെന്ന് സഞ്ജീവ് മുമ്പ് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

പാല്‍ വെറുതെ കുടിക്കാന്‍ മടുപ്പാണോ?; ഇനി ഇങ്ങനെ ഒന്ന് പരീക്ഷിച്ചു നോക്കൂ, ഗുണങ്ങളുമേറെ

പേപ്പര്‍ മിനിമം ഏര്‍പ്പെടുത്തും; അടുത്തവര്‍ഷം മുതല്‍ എസ്എസ്എല്‍സി പരീക്ഷാരീതിയില്‍ മാറ്റം പരിഗണനയില്‍

മടക്കം യോദ്ധയുടെ രണ്ടാം ഭാഗം എന്ന മോഹം ബാക്കിയാക്കി; എആര്‍ റഹ്മാനെ മലയാളത്തിന് പരിചയപ്പെടുത്തി

വിരുന്നിനിടെ മകളുടെ വിവാഹ ആല്‍ബം കൈയില്‍ കിട്ടി; സർപ്രൈസ് ആയി ജയറാമും പാർവതിയും