32കാരിയായ ജൂലിയ നൂനോയെ കണ്ടാൽ വീണ്ടുമൊന്ന് നോക്കാതെ കണ്ണെടുക്കുന്നവർ ചുരുക്കമായിരിക്കും. ശരീരമാസകലം ടാറ്റുവിൽ കുളിച്ചിരിക്കുകയാണ് ഈ യുവതി. നെഞ്ചിൽ ചെമ്പരത്തിപൂക്കൾ വരച്ച് തുടങ്ങിയ ടാറ്റൂ ഭ്രമം ഇപ്പോൾ നിർത്താനാകുന്നില്ലെന്നാണ് ജൂലിയ പറയുന്നത്.
കാലിഫോർണിയ സ്വദേശിനിയായ ജൂലിയ 18–ാം വയസ്സിലാണ് ആദ്യമായി ടാറ്റൂ ചെയ്തത്. അതേസമയം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇവർ ടാറ്റു ചെയ്യുന്നതിനായി മാറ്റിവച്ചതാകട്ടെ 234 മണിക്കൂറോളമാണ്. രണ്ട് ആഴ്ചയിൽ മൂന്ന് മണിക്കൂറെങ്കിലും ടാറ്റൂ പാർലറിൽ ചിലവിടുന്നതാണ് ഈ മാന്ന് വർഷമായുള്ള പതിവ്. 19 ലക്ഷം രൂപയോളം ഇതിനായി ചിലവിട്ടിട്ടുമുണ്ട്.
മുമ്പൊക്കെ ടാറ്റൂ ചെയ്യാനായി തലമുടി വടിക്കില്ലെന്ന് പറയുമായിരുന്നെങ്കിലും ശരീരത്തിൽ മറ്റൊരിടത്തും സ്ഥലമില്ലാതായപ്പോൾ അതും ചെയ്യുകയായിരുന്നെന്ന് ജൂലിയ പറയുന്നു. വീട്ടുകാരുടെ എതിർപ്പ് മറികടന്ന് സ്വകാര്യഭാഗത്തും ജൂലിയ ടാറ്റൂ ചെയ്യിച്ചു. തുടക്കത്തിൽ ഇത്രയധികം ടാറ്റൂ ചെയ്യണമെന്ന് കരുതിയില്ലെന്നും ഇപ്പോൾ ഇഷ്ടത്തിനനുസരിച്ച് നീങ്ങുകയാണെന്നുമാണ് ഇവർ പറയുന്നത്. മുഖത്തെ ചില ഭാഗങ്ങളിലാണ് ഇപ്പോൾ ടാറ്റൂ ഇല്ലാത്തത്. എന്നാൽ കുറച്ചു നാളുകൾക്കുള്ളിൽ ആ ഭാഗങ്ങളും ടാറ്റൂ നിറയുമെന്ന് ജൂലിയ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ