കായികം

മസാജ് തെറാപ്പിസ്റ്റിന് മുന്നില്‍ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച കേസ്; മാനനഷ്ടത്തില്‍ ക്രിസ് ഗെയ്‌ലിന് ഒരു കോടി

സമകാലിക മലയാളം ഡെസ്ക്

മസാജ് തെറാപ്പിസ്റ്റായ യുവതിക്ക് മുന്നില്‍ തന്റ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുവെന്ന ആരോപണത്തില്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിന് മാനനഷ്ട കേസില്‍ ലഭിച്ചത് ഒരു കോടി രൂപ. 2016ല്‍ ക്രിസ് ഗെയ്‌ലിനെതിരെ സിഡ്‌നി മോര്‍ണിങ് ഹെറാള്‍ഡും, ദി ഏജും ലൈംഗീകാരോപണ വെളിപ്പെടുത്തലുകള്‍ നടത്തിയ കേസിലാണ് ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരിക്കുന്നത്. 

2015ലെ ഓസ്‌ട്രേലിയന്‍ ലോക കപ്പിന് ഇടയിലാണ് ഡ്രസിങ് റൂമില്‍ വെച്ച് ഗെയ്ല്‍ മസാജ് തെറാപ്പിസ്റ്റിനോട് അപമര്യാദയായി പെരുമാറി എന്ന ആരോപണം വരുന്നത്. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ഗെയില്‍, തന്നെ തകര്‍ക്കുവാനുള്ള ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്ന് ആരോപിച്ചു. 

കഴിഞ്ഞ വര്‍ഷം ഇതുമായി ബന്ധപ്പെട്ട മാനനഷ്ട കേസ് ഗെയില്‍ ജയിച്ചിരുന്നു. ആ സമയം ഗെയ്‌ലിനൊപ്പം ഡ്രസിങ് റൂമിലുണ്ടായിരുന്നു ഡ്വെയ്ന്‍ സ്മിത്തും ആരോപണം നിഷേധിച്ചത് ഗെയ്‌ലിന് അനുകൂലമായ വിധിയിലേക്ക് എത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി