കായികം

പെലെ വീട്ടില്‍ വിശ്രമത്തില്‍ ; ആശുപത്രിയിലെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം

സമകാലിക മലയാളം ഡെസ്ക്

റിയോഡി ജനീറോ : ഫുട്‌ബോള്‍ ഇതിഹാസം പെലെ ശാരീരികാസ്വാസ്ഥത്തെ തുടര്‍ന്ന് ആശുപത്രിയിലാണെന്ന വാര്‍ത്ത കുടുംബം നിഷേധിച്ചു. അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ബ്രസീലിയന്‍ മാധ്യമങ്ങളോട് പറഞ്ഞു. പെലെ ശാരീരിക അവശതകളെ തുടര്‍ന്ന് കുഴഞ്ഞുവീണെന്നും അദ്ദേഹത്തെ ആശുപത്രിയിലാക്കി എന്നുമായിരുന്നു റിപ്പോര്‍ട്ട്. 

പെലെ ആശുപത്രിയില്‍ ചികില്‍സയിലാണെന്ന വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹത്തിന്റെ വക്താവ് ജോസ് ഫൊര്‍നോസ് റോഡ്രിഗസ് പറഞ്ഞു. ഈ വാര്‍ത്ത എവിടെ നിന്ന് കിട്ടി എന്നറിയില്ല. പെലെ വീട്ടില്‍ വിശ്രമത്തിലാണ്. റോഡ്രിഗസ് വ്യക്തമാക്കി. 

ഫുട്‌ബോള്‍ ഇതിഹാസത്തിന് ആദരവര്‍പ്പിച്ച് ഫുട്‌ബോള്‍ റൈറ്റേഴ്‌സ് അസോസിയേ്ഷന്‍ ഈ ആഴ്ച അവസാനം ലണ്ടനില്‍ അദ്ദേഹത്തിന് സ്വീകരണം സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും നാളുകളായി പെലെ കിഡ്‌നി പ്രോസ്‌റ്റേറ്റ് പ്രശനങ്ങള്‍ക്ക് ചികില്‍സയിലാണ്. മൂന്ന് ലോകകപ്പുകള്‍ നേടിയ ഏകതാരമാണ് പെലെ. 21 വര്‍ഷത്തെ ഫുട്‌ബോള്‍ കരിയറില്‍ 1281 ഗോളുകളാണ് പെലെ അടിച്ചുകൂട്ടിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത