കായികം

മതത്തിന്റേയും വംശത്തിന്റേയും പേരില്‍ ശ്രീലങ്കയില്‍ ആരേയും പാര്‍ശ്വവത്കരിക്കാമെന്ന് കരുതേണ്ട; വര്‍ഗീയ കലാപത്തിന് പിന്നാലെ ലങ്കന്‍ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ആഭ്യന്തര യുദ്ധത്തിന് നടുവിലായിരുന്നു ഞാന്‍ വളര്‍ന്നത്. 25 വര്‍ഷം അത് നീണ്ടു നിന്നു. ഇനി വരുന്ന തലമുറ അതനുഭവിക്കരുത്. മാര്‍ച്ച് ആറിന് കാന്‍ഡിയില്‍ വര്‍ഗീയ കലാപമുണ്ടായതിന് പിന്നാലെയാണ് ഒരുമിച്ച നില്‍ക്കാന്‍ ആവശ്യപ്പെട്ട ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് താരം മഹേല ജയവര്‍ധനെ മുന്നോട്ടു വന്നത്. 

വംശം, മതം, വര്‍ഗം ഒന്നും നോക്കാതെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ജയവര്‍ധനെ പറയുന്നു. ജയവര്‍ധനയെ കൂടാതെ മുന്‍ ലങ്കന്‍ താരം കുമാര്‍ സങ്കക്കാരയും പരസ്യ പ്രതികരണവുമായെത്തി. 

മതത്തിന്റേയും വര്‍ഗത്തിന്റേയും പേര് പറഞ്ഞത് ശ്രീലങ്കയില്‍ ആരേയും പാര്‍ശ്വവത്കരിക്കാമെന്ന് കരുതേണ്ട. ഒരു രാജ്യവും ഒരൊറ്റ ജനതയുമാണ് നമ്മള്‍. സ്‌നേഹം, വിശ്വാസം എന്നിവയാണ് നമ്മുടെ മന്ത്രം. ഇവിടെ വംശീയതയും സംഘര്‍ഷത്തിനും സ്ഥാനമില്ല. ഒന്നിച്ച് ശക്തമായി നില്‍ക്കാന്‍ ട്വിറ്ററിലൂടെ സംഗക്കാര ജനങ്ങളോട് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ