കായികം

സലയുടെ കണ്ണീരുവീണിടത്ത് റയല്‍ മൂന്നാം കിരീടമുയര്‍ത്തി

സമകാലിക മലയാളം ഡെസ്ക്

കീവ്: റയലിന്റെ വിജയക്കുതിപ്പിനെ തടയാന്‍ ലിവര്‍പൂളിനുമായില്ല. 201718 സീസണിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിന്. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളിനെ റയല്‍ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കരീം ബെന്‍സേമ (51), ഗാരെത് ബെയ്ല്‍ (64, 85) എന്നിവരാണ് റയലിനുവേണ്ടി ഗോളുകള്‍ നേടിയത്. സാദിയോ മാനെ(55)യിലൂടെ ലിവര്‍പൂള്‍ ഒരു ഗോള്‍ തിരിച്ചടിച്ചു. തുടര്‍ച്ചയായ മൂന്നാംതവണയാണ് റയല്‍ കിരീടം നേടുന്നത്. മറ്റൊരു ടീമും ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക്ക് നേടിയിട്ടില്ല. ക്ലബ്ബിന്റെ പതിമൂന്നാം കിരീടനേട്ടം കൂടിയാണിത്.
 
ലിവര്‍പൂളിന്റെ മുന്നേറ്റത്തോടെയാണ് കളി തുടങ്ങിയത്. ലിവര്‍പൂളിന്റെ ആക്രമണത്തിന് നേതൃത്വം നല്‍കിയ മുഹമ്മദ് സല, 27ാം മിനിറ്റില്‍ പരിക്കേറ്റ് ഗ്രൗണ്ടില്‍വീണത് കളിയിലെ വഴിത്തിരിവായി. റയലിന്റെ സെര്‍ജി റാമോസുമായി കൂട്ടിയിടിച്ച വീണ സല പരിക്ക് ശക്തമായതിനാല്‍ കരഞ്ഞുകൊണ്ട് കളംവിട്ടു.

51ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഗോളി കാരിയസിന്റെ അശ്രദ്ധയില്‍നിന്നാണ് റയലിന്റെ ആദ്യ ഗോള്‍ വന്നത്. പന്ത് ക്ലിയര്‍ ചെയ്ത് പ്രതിരോധതാരത്തിന് ഇട്ടുകൊടുക്കുന്നതിനിടേ ബെന്‍സേമ നിസ്സാരമായി പന്ത് വലയിലേക്ക് തട്ടിയിട്ടു. തുടര്‍ന്ന് ബെയ്‌ലിന്റെ എണ്ണം പറഞ്ഞ രണ്ടുഗോളുകള്‍ വന്നു. ആദ്യഗോള്‍ മാഴ്‌സലോയുടെ പാസില്‍ ഗോള്‍പോസ്റ്റിനുമുന്നില്‍ നിന്ന് ബൈസിക്കില്‍ കിക്കിലൂടെ വലയില്‍ക്കേറ്റിയ ബെയ്ല്‍, 83ാം മിനിറ്റില്‍ മൈതാനമധ്യത്തുനിന്ന് ലോങ്‌റേഞ്ചറിലൂടെ വിജയം ഉറപ്പിച്ച ഗോള്‍ നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു