കായികം

റൊമാനിയന്‍ റൊമാന്‍സ്; ഫുട്‌ബോള്‍ മൈതാനത്ത് റഫറിമാരുടെ വിവാഹാഭ്യര്‍ഥന; പിന്നാലെ കിക്കോഫ്; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ഫുട്‌ബോള്‍ മത്സരം ആരംഭിക്കാന്‍ നിമിഷങ്ങള്‍ മാത്രമേ ബാക്കിയുള്ളു. മത്സരം നിയന്ത്രിക്കാന്‍ നിയോഗിക്കപ്പെട്ടത രണ്ട് പുരുഷ റഫറിമാരും ഒരു വനിതാ റഫറിയുമായിരുന്നു. മത്സരത്തിന് തയ്യാറെടുത്ത് പ്രധാന റഫറിയും അസിസ്റ്റന്റ് റഫറിമാരും നിരന്നു. പെട്ടെന്ന് അസിസ്റ്റന്റ് റഫറിമാരിലൊരാള്‍ മൈതാനത്ത് മുട്ടുകുത്തി നിന്ന് വനിതാ റഫറിയുടെ കൈകളില്‍ മോതിരം ഇടുന്നു. പിന്നീട് ഇരുവരും പരസ്പരം ചുംബിക്കുന്നു. 

വളരെ വ്യത്യസ്തമായൊരു ചടങ്ങിനാണ് അവിടെയുള്ളവര്‍ സാക്ഷികളായത്. ഒരു വിവാഹാഭ്യര്‍ഥനയായിരുന്നു അവിടെ നടന്നത്. മത്സരത്തിന് തയ്യാറായി ഇരു ടീമുകളുടേയും താരങ്ങള്‍ മൈതാനത്തിറങ്ങിയിരുന്നു. റഫറിമാര്‍ നിരന്ന് നില്‍ക്കുന്നതിനിടയിലാണ് രംഗം അരങ്ങേറിയത്. മോതിരം വിരലിലിട്ട് അയാള്‍ യുവതിയോട് വിവാഹാഭ്യര്‍ഥന നടത്തി. യുവതി സമ്മതം നല്‍കുന്നു. ഇതിന് ശേഷമാണ് മത്സരം ആരംഭിച്ചത്. 

റൊമാനിയയിലെ നാലാം ഡിവിഷന്‍ ഫുട്‌ബോള്‍ പോരാട്ടത്തിനിടെയാണ് പ്രണയ രംഗങ്ങള്‍ അരങ്ങേറിയത്. സംഭവം റൊമാനിയന്‍ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റായ ഇമാനുവല്‍ റോസു സേഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ അത് ഹിറ്റായി മാറുകയും ചെയ്തു. 

ഇതാദ്യമായല്ല ഫുട്‌ബോള്‍ മൈതാനത്ത് വച്ച് കമിതാക്കള്‍ വിവാഹാഭ്യര്‍ഥന നടത്തുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഇംഗ്ലണ്ടിലെ ചെക്ക്‌ട്രേഡ് ട്രോഫി പോരാട്ടത്തില്‍ ചാള്‍ട്ടന്‍ ഡിഫീറ്റും എഎഫ്‌സി വിംബിള്‍ഡണും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ആരാധകരായ രണ്ട് പേരുടെ വിവാഹം തീരുമാനിക്കപ്പെട്ടത്. മത്സരത്തിന്റെ ഇടവേള സമയത്താണ് മൈതാനത്ത് വച്ച് വിവാഹാഭ്യര്‍ഥന അരങ്ങേറിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലക്ഷ്യമിട്ടത് പിണറായിയെ, ഹൈക്കോടതി അവസാനത്തെ കോടതിയല്ല; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍

'എൽസിയു'വിന്റെ തുടക്കം എങ്ങനെ ? വരുന്നു ലോകേഷിന്റെ ഹ്രസ്വ ചിത്രം പിള്ളൈയാർ സുഴി

ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

എല്ലാ ടി20 ലോകകപ്പുകളും കളിച്ച 2 പേര്‍! 'എവര്‍ ഗ്രീന്‍' രോഹിത്, ഷാകിബ്

തോക്കുമായി രണ്ട് മലയാളികള്‍ കര്‍ണാടകയില്‍ പിടിയില്‍