കായികം

ധവാനും കോഹ് ലിയും റായിഡുവും മടങ്ങി; ഇന്ത്യയെ തകര്‍ത്തു തുടങ്ങി ഓസ്‌ട്രേലിയ

സമകാലിക മലയാളം ഡെസ്ക്

289 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് തുടക്കത്തിലേ പ്രഹരം. ആദ്യ നാല് ഓവറില്‍ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ശിഖര്‍ ധവാന്‍, വിരാട് കോഹ് ലി, അമ്പാട്ടി റായിഡു എന്നിവരാണ് വന്നപാടെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. 

ഇതോടെ നാല് ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നാല് റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ വീണു. ആദ്യ ഓവറില്‍ തന്നെ ധവാനെ മടക്കിയായിരുന്നു ഓസീസ് ഇന്ത്യയ്ക്ക് ആദ്യ പ്രഹരം നല്‍കിയത്. നേരിട്ട ആദ്യ ബോളില്‍ തന്നെ ശിഖര്‍ ധവാനെ അരങ്ങേറ്റക്കാരന്‍ ബെഹ്‌റെന്‍ഡോര്‍ഫ് മടക്കി. പിന്നാലെ എത്തിയ കോഹ് ലിയെ മൂന്ന് റണ്‍സ് എടുത്ത് നില്‍ക്കെ റിച്ചാര്‍ഡ്‌സന്‍ കോഹ് ലിയെ സ്‌റ്റൊയ്‌നിസിന്റെ കൈകളിലേക്കുമെത്തിച്ചു. 

കോഹ് ലി മടങ്ങിയതിന്റെ പിന്നാലെ തന്നെ റായിഡുവിനേയും റിച്ചാര്‍ഡ്‌സന്‍ മടക്കി. റണ്‍സ് എടുക്കാതെയായിരുന്നു റായിഡുവിന്റേയും മടക്കം.റായിഡു റിവ്യു എടുത്തുവെങ്കിലും, സ്റ്റമ്പ് ഇളക്കാന്‍ പാകത്തിലായിരുന്നു ആ ഡെലിവറി
രോഹിത് ശര്‍മയും, ധോനിയുമാണ് ഇപ്പോള്‍ ക്രീസില്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മധ്യനിരയുടെ കരുത്തില്‍ 289 റണ്‍സ് എടുക്കുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു