കായികം

ഉത്തരവാദിത്വം എനിക്കുമുണ്ട്, രാഹുല്‍-പാണ്ഡ്യ വിവാദത്തില്‍ പ്രതികരണവുമായി കരണ്‍ ജോഹര്‍

സമകാലിക മലയാളം ഡെസ്ക്

കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോ തീര്‍ത്ത അലയൊലികള്‍ ഹര്‍ദിക് പാണ്ഡ്യയുടേയും കെ.എല്‍.രാഹുലിന്റേയും ജീവിതത്തില്‍ നിന്നും ഇതുവരെ അകന്നിട്ടില്ല. ഇരുവരുടേയും ക്രിക്കറ്റ് കരിയറില്‍ തീരുമാനമൊന്നും ആവാതെ നില്‍ക്കുമ്പോള്‍ പ്രതികരണവുമായി എത്തുകയാണ് വിവാദ ചാറ്റ് ഷോയുടെ അവതാരകന്‍ കരണ്‍ ജോഹര്‍. 

സംഭവിച്ചതിലെല്ലാം തനിക്കും ഉത്തരവാദിത്വമുണ്ട് എന്ന പ്രതികരണമാണ് കരണ്‍ ജോഹറില്‍ നിന്നും വരുന്നത്.  വിവാദത്തിന് ശേഷം ആദ്യമായിട്ടാണ് കരണ്‍ ജോഹര്‍ ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. എന്റെ ഷോയാണ് അത്. എന്റെ പ്ലാറ്റ്‌ഫോമാണ് അത് എന്നതിനാല്‍ സംഭവിച്ചു പോയതിലെല്ലാം എനിക്കും ഉത്തരവാദിത്വമുണ്ടെന്നാണ് എന്റെ വിശ്വാസമെന്ന്‌ കരണ്‍ പറഞ്ഞു. 

വിവാദമായതിന് ശേഷം എനിക്ക് ഉറക്കമില്ലാത്ത രാത്രികളാണ്. ഈ ക്ഷതത്തെ എങ്ങിനെ ഇല്ലാതാക്കുവാനാവും. എന്നെ കേള്‍ക്കാന്‍ ആരാണ് ഇനി തയ്യാറാവുക. എന്റെ നിയന്ത്രണത്തില്‍ നിന്നുമെല്ലാം വളരെ ദൂരെ കാര്യങ്ങള്‍ കൈവിട്ടു പോയിരിക്കുന്നു എന്നും കരണ്‍ ജോഹര്‍ പറഞ്ഞു. സെലിബ്രിറ്റികളുടെ തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ് തുറക്കുന്ന ചാറ്റ് ഷോയായിരുന്നു കോഫി വിത് കരണ്‍ ജോഹര്‍. 

എന്നാല്‍ ഹര്‍ദിക്കും, രാഹുലും ചേര്‍ന്ന് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും, കളിയുള്ള ദിവസം പുലര്‍ച്ചെ വരെ പുറത്ത് പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളും വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് ബിസിസിഐ ഇരുവരേയും. ഇവരുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കണം എന്ന് സിഒഎ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍