കായികം

കവാനി രക്ഷകനായി ; കോപ്പയില്‍ ചിലിയെ വീഴ്ത്തി ഉറുഗ്വേ ക്വാര്‍ട്ടറില്‍ 

സമകാലിക മലയാളം ഡെസ്ക്

മാറക്കാന : കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ ചിലിയെ വീഴ്ത്തി ഉറുഗ്വേ ക്വാര്‍ട്ടറില്‍ കടന്നു. ഗ്രൂപ്പ് ജേതാക്കളായാണ് ഉറുഗ്വേയുടെ ക്വാര്‍ട്ടര്‍ പ്രവേശം. 82-ാം മിനുട്ടില്‍ എഡിസണ്‍ കവാനിയാണ് ഉറുഗ്വേയുടെ വിജയഗോള്‍ നേടിയത്. 

മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു വിജയവും ഒരു സമനിലയുമായാണ് ഉറുഗ്വായ് ക്വാര്‍ട്ടറിലെത്തിയത്. ചിലി നേരത്തെ തന്നെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. ചിലിക്കെതിരായ വിജയത്തോടെ ഉറുഗ്വായ്ക്ക് ഏഴു പോയിന്റായി. ചിലിക്ക് ആറുപോയിന്റാണുള്ളത്. 

ശനിയാഴ്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉറുഗ്വേ, പെറുവിനെ നേരിടും. ചിലി ക്വാര്‍ട്ടറില്‍ കൊളംബിയയെയും നേരിടും. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ഇക്വഡോര്‍ ജപ്പാനുമായി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍വീതം നേടി. 

ആദ്യ പകുതിയിലായിരുന്നു ഇരു ഗോളുകളും. 15ാം മിനിറ്റില്‍ ഷോയ നക്കാജിമയിലൂടെ ജപ്പാനാണ് ആദ്യം മുന്നിലെത്തിയത്. 35ാം മിനിറ്റില്‍ ഏയ്ഞ്ചല്‍ മെന ഇക്വഡോറിന്റെ ഗോള്‍ നേടി. സമനിലക്കുരുക്കോടെ ഇരുടീമുകളും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ജപ്പാനും ഇക്വഡോറും സമനിലയില്‍ പിരിഞ്ഞതോടെ പരാഗ്വേ, ക്വാര്‍ട്ടറില്‍ കടന്നു. വ്യാഴാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തില്‍ ബ്രസീലാണ് പരാഗ്വെയുടെ എതിരാളികള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി