കായികം

'ഞാന്‍ മൂന്നാം ഡബിള്‍ സെഞ്ച്വറി നേടിയപ്പോള്‍ അവള്‍ കരഞ്ഞു'- ഭാര്യ റിതികയെക്കുറിച്ച് രോഹിത് ശര്‍മ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോക ക്രിക്കറ്റില്‍ ഏകദിനത്തില്‍ മൂന്ന് ഡബിള്‍ സെഞ്ച്വറിയടിച്ച ഒരേയൊരു താരമേയുള്ളു അത് ഇന്ത്യന്‍ ഓപണര്‍ ഹിറ്റ്മാന്‍ രോഹിത് ശര്‍മയാണ്. ഇപ്പോഴിതാ തന്റെ മൂന്നാം ഡബിള്‍ സെഞ്ച്വറിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടുകയാണ് രോഹിത്. 

2017ല്‍ ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിന പോരാട്ടത്തിലാണ് രോഹിത് ഇരട്ട സെഞ്ച്വറി അടിച്ചെടുത്തത്. മൂന്നാം ഡബിള്‍ സെഞ്ച്വറിയെന്ന നിര്‍ണായക നാഴികക്കല്ല് പിന്നിടുമ്പോള്‍ പവലിയനില്‍ ഭാര്യ റിതികയുമുണ്ടായിരുന്നു. 2015ലാണ് റിതിക രോഹിതിന്റെ ജീവിതത്തിലേക്കെത്തിയത്. പിന്നീട് താരത്തിന്റെ ഉയര്‍ച്ചകളിലും താഴ്ചകളിലുമെല്ലാം റിതിക പൂര്‍ണ പിന്തുണയുമായി ഒപ്പമുണ്ട്. 

മൂന്നാം ഡബിള്‍ സെഞ്ച്വറി തികച്ച സമയത്ത് പവലിയനിലായിരുന്ന റിതിക കരഞ്ഞതിനെ കുറിച്ചാണ് രോഹിത് ഇപ്പോള്‍ മനസ് തുറന്നത്. ബിസിസിഐ ടിവിക്ക് വേണ്ടി മായങ്ക് അഗര്‍വാളുമായി നടത്തിയ സംഭാഷണത്തിലാണ് രോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്. 

'ഞാന്‍ അവളോട് ചോദിച്ചു എന്തിനാണ് കരഞ്ഞതെന്ന്? വ്യക്തിഗത സ്‌കോര്‍ 196ല്‍ നില്‍ക്കേ ഞാന്‍ ക്രീസിലേക്ക് ഡൈവ് ചെയ്ത് വീണിരുന്നു. എന്റെ കൈ ഒടിഞ്ഞുവെന്ന് അവള്‍ കരുതിയിരിക്കണം. അത് അവളെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഒരു ഘടകമായിരുന്നു, അതിനാല്‍ അവള്‍ ശരിക്കും വികാരാധീനനായി എന്നാണ് ഞാന്‍ കരുതുന്നത്'- രോഹിത് പറഞ്ഞു. 

രോഹിത് മൂന്നാം ഇരട്ട സെഞ്ച്വറി തികച്ച ദിവസം അവരുടെ രണ്ടാം വിവാഹ വാര്‍ഷിക ദിനം കൂടിയായിരുന്നു എന്നതും യാദൃശ്ചികമായി. രോഹിതിന്റെ മിക്ക അന്താരാഷ്ട്ര, ഐപിഎല്‍ മത്സരങ്ങളിലും റിതിക കാഴ്ചക്കാരിയായി എത്താറുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി