കായികം

സിറ്റിക്ക് അടിതെറ്റി ; ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂളിന്

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ലിവർപൂൾ സ്വന്തമാക്കി. ലീഗിലെ പോയിന്‍റ് പട്ടികയിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റി ചെൽസിയോട് പരാജയപ്പെട്ടതോടെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെൽസിയുടെ വിജയം.

മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ചെമ്പട ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിടുന്നത്. ഏഴു മത്സരങ്ങൾ ബാക്കി നിൽക്കെയാണ് ലിവർപൂളിന്‍റെ കിരീട നേട്ടം. കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെ 4-0നു ലിവർപൂൾ തകർത്തിരുന്നു.

ഇംഗ്ലീഷ് ഫുട്‌ബോള്‍ ലീഗ് ഫസ്റ്റ് ഡിവിഷന്‍ കിരീടം 18 തവണ നേടിയിട്ടുണ്ട്. എന്നാൽ ഫസ്റ്റ് ഡിവിഷന്‍ 1992-ൽ‍ പ്രീമിയര്‍ ലീഗ് എന്ന പേര് സ്വീകരിച്ചശേഷം ലിവര്‍പൂളിന് കിരീടം നേടാനായിട്ടില്ല. 1989-90 സീസണിലാണ് ലിവര്‍പൂള്‍ അവസാനമായി ഫസ്റ്റ് ഡിവിഷന്‍ ചാമ്പ്യന്മാരായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത